പാടവ് പോലീസ് സ്‌റ്റേഷനു മുന്നിലുള്ള പഥക് ഗസ്റ്റ് ഹൗസിൽ സെക്‌സ് റാക്കറ്റ് ഉള്ളതായി ഗ്വാളിയാർ എസ്പിക്ക് വിവരം ലഭിച്ചിരുന്നു. പോലീസ് സ്‌റ്റേഷനിലെ തന്നെ ചില പോലീസുകാരുടെ ഒത്താശയിലാണ് ഈ സെക്‌സ് റാക്കറ്റ് നടക്കുന്നതെന്നും ഇവർ മനസ്സിലാക്കി. ഇതിന് പിന്നാലെയാണ് നടപടിയെടുക്കാൻ എസ്പി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
പഥക് ഗസ്റ്റ് ഹൗസിൽ നടക്കുന്ന പെൺവാണിഭം പുറത്തുകൊണ്ടുവരാൻ ക്രൈംബ്രാഞ്ച് ഗസ്റ്റ് ഹൗസിലേക്ക് ഉപഭോക്താവെന്ന നിലയിൽ ഒരു പോലീസുകാരനെ സാധാരണ വേഷത്തിൽ അയച്ചതായി അഡീഷണൽ എസ്.പി. രാജേഷ് ദണ്ഡോതിയ പറഞ്ഞു. ഇവിടെയുള്ള പെൺകുട്ടിയെ ആവശ്യപ്പെട്ടപ്പോൾ മാനേജർ നിരവധി പെൺകുട്ടികളുടെ ചിത്രം കാണിച്ചു. ആയിരം മുതൽ അയ്യായിരം വരെയാണ് ഇവരുടെ നിരക്ക്. സ്ഥിരീകരിച്ചതോടെ പോലീസുകാരൻ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സിഗ്നൽ ലഭിച്ചയുടൻ പുറത്തുണ്ടായിരുന്ന ക്രൈംബ്രാഞ്ച് സംഘം പഥക് ഗസ്റ്റ് ഹൗസിൽ റെയ്ഡ് നടത്തി.
advertisement
സെക്‌സ് റാക്കറ്റ് നടത്തിയതിന് ഗസ്റ്റ് ഹൗസ് മാനേജരെയും നാല് പെൺകുട്ടികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗസ്റ്റ് ഹൗസിൽ റെയ്ഡ് നടന്ന വിവരം ലഭിച്ചയുടൻ ഗസ്റ്റ് ഹൗസ് ഉടമ ഓടി രക്ഷപ്പെട്ടു. ഗസ്റ്റ് ഹൗസ് ഉടമ തന്നെ പെൺവാണിഭം നടത്തി കിട്ടുന്ന വരുമാനത്തിന്റെ പകുതി തുകയും കൈവശം വച്ചിരുന്നതായും ബാക്കി 50 ശതമാനം പെൺകുട്ടികൾക്കും ഇടനിലക്കാർക്കും വിതരണം ചെയ്തിരുന്നതായും അറസ്റ്റിലായ മാനേജർ പോലീസിനോട് പറഞ്ഞു.
ഗസ്റ്റ് ഹൗസ് മുറികളിൽ നിന്ന് നിയമവിരുദ്ധമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ മാനേജരെയും പെൺകുട്ടികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
Summary: A sex racket operational right in front of a police station in Gwalior was busted by the crime branch wing