TRENDING:

സ്ഥലം പോക്കുവരവ് ചെയ്യാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ പിടിയില്‍

Last Updated:

കേസിൽ വില്ലേജ് ഓഫീസർ ജിജു സ്‌കറിയയെയും രണ്ടാം പ്രതിയാക്കി കേസെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളാവൂര്‍ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ വി അജിത്ത്കുമാറിനെ കോട്ടയം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. കേസിൽ വില്ലേജ് ഓഫീസർ ജിജു സ്‌കറിയയെയും രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.
News18
News18
advertisement

Also Read- 'കൊന്നത് കാമുകി തനിച്ചാകാതിരിക്കാൻ'; അഫാനും ഫർസാനയും പഠിച്ചത് ഒരേ സ്കൂളിൽ; മുഖമാകെ വികൃതമാക്കി അരുംകൊല

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൊവ്വാഴ്ച ഉച്ചയോടെ വില്ലേജ് ഓഫീസിലെത്തിയ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് അജിത്ത് കുമാര്‍ പിടിയിലായത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി വെള്ളാവൂർ സ്വദേശിയായ സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടു. ഈ തുക വില്ലേജ് ഓഫീസിൽ വച്ച് കൈപ്പറ്റുന്ന സമയം കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആര്‍ രവികുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതായും വിജിലൻസ് അധികൃതര്‍ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ഥലം പോക്കുവരവ് ചെയ്യാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories