TRENDING:

Actor assault case | നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി, കാവ്യാ മാധവനെ അടുത്ത ദിവസം ചോദ്യം ചെയ്യും

Last Updated:

മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത് നഗരത്തിലെ ഹോട്ടലിൽ വച്ച്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ (Manju Warrier) മൊഴി രേഖപ്പെടുത്തി. നഗരത്തിലെ ഹോട്ടലിൽ വച്ചാണ് ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. കാവ്യാ മാധവനെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും. ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയാൻ വേണ്ടിയാണ് മഞ്ജുവിന്റെ മൊഴി എടുത്തത്.
മഞ്ജു വാര്യർ
മഞ്ജു വാര്യർ
advertisement

തിങ്കളാഴ്ച അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട കാവ്യാ മാധവന് വേണ്ടി കേരള പോലീസിന്റെ ക്രൈംബ്രാഞ്ച് വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അടുത്തിടെ പുറത്തുവന്ന ഓഡിയോ ക്ലിപ്പായിരിക്കും ചോദ്യം ചെയ്യലിന്റെ മുഖ്യവിഷയം. ദിലീപിന്റെ ഭാര്യാസഹോദരൻ ടി.എൻ. സൂരജ് അടക്കമുള്ളവരുടെ ഫോണുകളിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് അവകാശപ്പെടുന്നു.

2017ലെ കേസിലും കൊലപാതക ഗൂഢാലോചന കേസിലും ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് വേഗത്തിലാക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് കാവ്യയുടെ ഭർത്താവ് ദിലീപ്.

advertisement

2022 ജനുവരി 13ന് നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീടുകളിൽ കേരള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ദിലീപിന്റെയും അനൂപിന്റെയും സഹോദരീഭർത്താവ് സൂരജിന്റെയും മറ്റൊരു ബന്ധുവായ അപ്പുവിന്റെയും നിരവധി ഫോണുകൾ പിടിച്ചെടുത്തിരുന്നു.

ദിലീപിന്റെ സഹോദരീഭർത്താവ് സൂരജിന്റെ ഫോൺ കോൾ റെക്കോർഡിംഗിൽ നിന്ന് കാവ്യാ മാധവന് കുറ്റകൃത്യത്തെക്കുറിച്ചും അതിന്റെ ആസൂത്രണത്തെക്കുറിച്ചും അറിയാമായിരുന്നുവെന്ന് പോലീസ് കരുതുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ എല്ലാ തുടർ അന്വേഷണങ്ങളും ഏപ്രിൽ 15-നകം പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, പുതിയ വസ്തുതകൾ വെളിച്ചത്തുവരുന്നത് ചൂണ്ടിക്കാട്ടി, അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

advertisement

2020 നവംബർ മാസത്തിൽ, 2017ലെ കേസിൽ മുഖ്യസാക്ഷിയായ മഞ്ജു വാര്യരുടെ ഒരു വലിയ വെളിപ്പെടുത്തൽ വിചാരണ കോടതി രേഖപ്പെടുത്തിയിട്ടില്ലെന്ന് കേരള സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. മഞ്ജു വാര്യരുടെ സുഹൃത്തായ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ മഞ്ജു വാര്യരുടെ മുൻ ഭർത്താവും നടനുമായ ദിലീപ് ആയിരിക്കെ, മകൾ വഴി തന്നെ സ്വാധീനിക്കാൻ ശ്രമം നടന്നതായി മഞ്ജു കോടതിയിൽ പറഞ്ഞിരുന്നു.

2020 ഫെബ്രുവരി 24 ന് മകൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അച്ഛനെതിരെ (ദിലീപിനെതിരെ) ഒന്നും പറയരുതെന്നും ആവശ്യപ്പെട്ടു എന്നും മഞ്ജു പറഞ്ഞു. കോടതിക്ക് മുന്നിൽ സത്യം വെളിപ്പെടുത്താൻ ബാധ്യസ്ഥയാണെന്ന് മകളോട് പറഞ്ഞതായും മഞ്ജു വാര്യർ പറഞ്ഞു.

advertisement

Summary: Statement of Manju Warrier regarding the female actor assault and abduction case was recorded. Manju should have identified voice clips involved in the case. Kavya Madhavan would be interrogated on April 11, Monday following a few phone recordings of Dileep's relatives

മലയാളം വാർത്തകൾ/ വാർത്ത/Crime/
Actor assault case | നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി, കാവ്യാ മാധവനെ അടുത്ത ദിവസം ചോദ്യം ചെയ്യും
Open in App
Home
Video
Impact Shorts
Web Stories