യുവതിയെ 2018ലായിരുന്നു പ്രതികള്‍ ആദ്യം പീഡിപ്പിച്ചത്. ഇപ്പോൾ വീണ്ടും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കണ്ണൂർ, ഗുണ്ടൽപേട്ട്, കോഴിക്കോട് എന്നിവിടങ്ങളിലെ വാടക വീടുകളിലും ലോഡ്ജുകളിലും കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ഇതും വായിക്കുക: ഹിറ്റ് വിക്കറ്റ്! ക്രിക്കറ്റ് ബാറ്റിനുള്ളിൽ 15 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
ചെറുപുഴ സ്വദേശിയായ പരാതിക്കാരി നേരത്തെ കാമുകനൊപ്പം ഒളിച്ചോടിപ്പോയിരുന്നു. തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ധ്യാനകേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതി അവിടെയെത്തിയ മോഷണക്കേസ് പ്രതിയുമായി ഇഷ്ടത്തിലാകുകയും ഇയാളെ വിവാഹം കഴിക്കുകയുമായിരുന്നു. ഇയാൾ പിന്നീട് ജയിലിലായി. ഇയാൾക്കൊപ്പം ജയിലുണ്ടായിരുന്ന പ്രശാന്തും നിതിനും പുറത്തിറങ്ങിയപ്പോൾ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
advertisement
പിന്നീട് യുവതി വേറൊരാളെ വിവാഹം കഴിച്ച് മറ്റൊരിടത്ത് താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ആദ്യം പീഡിപ്പിച്ച പ്രതികൾ വീണ്ടും യുവതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഇവർ വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഇൻസ്പെക്ടർ എ വി ദിനേശൻ, ഡിവൈഎസ്പി സ്ക്വാഡിലെ എസ്ഐമാരായ രമേശൻ, ശിവദാസൻ, എഎസ്ഐ ജി സജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയദേവൻ, രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.