തുടർന്ന് ശ്രീകോവിലിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസ് എത്തി ഇവരോട് ക്ഷേത്രപരിസരത്ത് നിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവർ പൊലീസുമായും ക്ഷേത്രഭാരവാഹികളുമായും തർക്കത്തിലേർപ്പെട്ടു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജിതേശ്വരി ദേവി മദ്യപിച്ചിരുന്നതായും ക്ഷേത്ര അധികൃതരുമായി വഴക്കിടാൻ ശ്രമിച്ചതായും നാട്ടുകാർ ആരോപിച്ചു.
ക്ഷേത്രത്തിൽ ജന്മാഷ്ടമി സമയത്ത് രാജകുടുംബത്തിലെ പുരുഷന്മാർ മാത്രമേ ശുചീകരണ ചടങ്ങിൽ പങ്കെടുക്കാറുള്ളൂവെന്ന് പൊലീസ് സൂപ്രണ്ട് സായ് കൃഷ്ണ എസ് തോട്ട പറഞ്ഞു. ജിതേശ്വരി ദേവിയുടെ മകന് ക്ഷേത്രത്തിൽ വരാൻ കഴിയാത്തതിനാൽ, അവർ തന്നെ ചടങ്ങുകൾ നടത്തുകയായിരുന്നു. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പ്രതിരോധ വെൽഫയർ ഫണ്ടിൽ നിന്നും 65,000 കോടി സർക്കാർ അപഹരിച്ചെന്ന ആരോപണം ഉയർത്തിയതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ജിതേശ്വരി ദേവി പ്രതികരിച്ചു.