ഇന്ന് രാവിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ധന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്നാണ് ഭർത്താവ് രാജേഷിൻ്റെ മൊഴി. രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. 21 വയസ്സാണ് ധന്യയ്ക്ക്. വിവാഹശേഷം രാജേഷിൻ്റെ കുന്നത്തൂരെ വീട്ടിലായിരുന്നു ദമ്പതികളുടെ താമസം.
ഭർത്താവിന്റെ സ്ഥിരം മദ്യപാനത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ കലഹം പതിവായിരുന്നു. ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രാജേഷ് ലോറിയിൽ കിടന്നുറങ്ങി. പിന്നീട് ധന്യ വിളിച്ചതിനെ തുടർന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചു. അതിന് ശേഷം ഒരു മുറിയിലാണ് ഇരുവരും ഉണ്ടായിരുന്നതും.
advertisement
രാവിലെ ഉണരുമ്പോൾ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന രാജേഷിൻ്റെ മൊഴി ശാസ്താംകോട്ട പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വ്യത്യസ്ത സമുദായത്തിൽപ്പെട്ട ഇരുവരുടെയും വിവാഹം വീട്ടുകാർ ചേർന്നാണ് നടത്തിക്കൊടുത്തത്. നേരത്തെ ഒരു ജൂവലറിയിൽ ജീവനക്കാരിയായിരുന്നു ധന്യ. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
