പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുവതിയും അമ്മാവനും പരസ്പരം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കുടുംബം ഇതിനെ ശക്തമായി എതിർത്തു. ദേവിയെ നിർബന്ധിച്ച് പ്രിയാൻഷുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. ജൂൺ 25നാണ് പ്രിയാൻഷു കൊല്ലപ്പെട്ടത്. സഹോദരിയെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
ഇതും വായിക്കുക: അമ്മയുടെ കാമുകനുമായി പ്രണയത്തിലായ നവവധു ഭർത്താവിനെ കൊലപ്പെടുത്തി: എട്ടുപേര്‍ അറസ്റ്റില്‍
"ജൂൺ 25 ന് പ്രിയാൻഷു തന്റെ സഹോദരിയെ സന്ദർശിച്ച ശേഷം ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയും നവി നഗർ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തു," പോലീസ് സൂപ്രണ്ട് അമ്രീഷ് രാഹുൽ പറഞ്ഞു. വീട്ടിലേക്കുള്ള യാത്രാമധ്യേ, വെടിയേറ്റു മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
advertisement
പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ദേവി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് കൂടുതൽ സംശയം ജനിപ്പിച്ചു. അവൾ തന്റെ അമ്മാവനുമായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സിങ്ങിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വാടക കൊലയാളികളെ പതിവായി വിളിക്കാറുണ്ടായിരുന്നുവെന്ന് വ്യക്തമായി. പിന്നാലെ ദേവിയെയും അമ്മാവനെയും അടക്കം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Summary: A woman in Bihar’s Aurangabad allegedly plotted her husband’s murder with her own uncle only 45 days after their wedding.