കോയമ്പത്തൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി രാത്രി പന്ത്രണ്ടരയോടെ സെല്‍വപുരത്തെ താമസസ്ഥലത്തേക്ക് പോകാന്‍ ബസ് സ്റ്റാന്‍ഡിലെത്താനായി ഓണ്‍ലൈനായി വിളിച്ച ഓട്ടോയിലാണ് ദുരനുഭവം ഉണ്ടായത്. ഓട്ടോറിക്ഷയില്‍ പോകവെ അവിനാശി റോഡിലെ ഫണ്‍ റിപ്പബ്ലിക് മാളിന് സമീത്തെത്തിയപ്പോള്‍ മുഹമ്മദ് സാദിഖ് യുവതിയെ അശ്ലീലരീതിയില്‍ സ്പര്‍ശിച്ചു. വാഹനം നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും അയാള്‍ നിര്‍ത്തിയില്ല. ഉപദ്രവം തുടരുകയും ചെയ്തു. ഇതോടെ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി.
read also : ഹണി ട്രാപ്പ് തട്ടിപ്പ്: യൂട്യൂബർ ദമ്പതികളുൾപ്പടെ ആറംഗ സംഘം അറസ്റ്റിൽ
advertisement
വീഴ്ചയില്‍ യുവതിയുടെ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റു. യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചു. ഉടന്‍തന്നെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ പരാതിയില്‍ പീലമേട് പോലീസ് കേസെടുത്തു. ഐപിസി 354, 354 (A) വകുപ്പുകള്‍, തമിഴ്‌നാട് പ്രോഹിബിഷന്‍ ഓഫ് ഹരാസ്‌മെന്റ് ഓഫ് വിമന്‍ ആക്ട് 4-ാം വകുപ്പ് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
സാദിഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.