ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശിയാണ് കേസിലെ പ്രതി. കഴിഞ്ഞ ഏപ്രിൽ 15 ന് തന്റെ ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ സഹായിക്കുന്നതിനായി വസ്ത്രമില്ലാതെ ചില ചടങ്ങുകൾ നടത്താൻ പ്രതി ഭാര്യയെയും അമ്മയെയും നിർബന്ധിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. തുടർന്ന് ചടങ്ങ് നടക്കുന്ന വേളയിൽ പ്രതി ഇരുവരുടെയും ചിത്രങ്ങൾ എടുക്കുകയും ഇതുമായി അജ്മീറിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതി അജ്മീറിലേക്ക് പോയതിനുശേഷം പ്രതി ഈ ചിത്രങ്ങൾ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചുനൽകുകയായിരുന്നു.
advertisement
ഇയാൾക്കെതിരെ ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 351(2) , 352 ,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും 2013 ലെ മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ആന്‍ഡ് എറാഡിക്കേഷന്‍ ഓഫ് നരബലി, ബ്ലാക്ക് മാജിക് ആക്ട് എന്നിവയും ചുമത്തിയതായി പോലീസ് അറിയിച്ചു. നിലവിൽ ഒളിവിൽ പോയ പ്രതിയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.