രംഗ്ഭാരി ഏകാദശിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതാണ് ‘മസൻ ഹോളി’. കാശിയോളം തന്നെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ ആചാരം ഹോളിക്ക് അഞ്ച് ദിവസം മുമ്പാണ് സംഘടിപ്പിക്കുന്നത്, ഉത്തർപ്രദേശിന്റെ ആത്മീയ തലസ്ഥാനമായ വാരണാസിയിൽ ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത് മസാൻ ഹോളിയോടെയാണത്രെ.
advertisement
Also Read- ‘അയോധ്യയിൽ നിർമിക്കുന്ന പള്ളി ബാബരി മസ്ജിദിനെക്കാൾ വലുത്’: ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ
കത്തിക്കൊണ്ടിരിക്കുന്ന ചിതകൾക്കിടയിൽ നിൽക്കുന്ന ആളുകൾ ചൂട് കാരണം വിയർത്ത് നനഞ്ഞ് കുതിർന്ന് നിൽക്കുന്ന രംഗം തന്നെ അത്ഭുതപ്പടുത്തിയെന്ന് കൊൽക്കത്തയിൽ നിന്ന് മസാൻ ഹോളിയിൽ പങ്കെടുക്കാൻ എത്തിയ മോഹിത് ശുക്ല സാക്ഷ്യപ്പെടുത്തുന്നു.
തികച്ചും പരമ്പരാഗതമായ രീതിയിലാണ് ഹോളി ആഘോഷിക്കുന്നതെന്ന് ഉറപ്പുവരുത്താറുണ്ടെന്ന് ഡോം സമുദായത്തിൽപ്പെട്ട ചൗധരി പറയുന്നു. ഹിന്ദു പുരാണമനുസരിച്ച്, മഹാശിവരാത്രിയിൽ ശിവൻ പാർവതി ദേവിയെ വിവാഹം കഴിച്ചുവെന്നും കുറച്ച് ദിവസത്തേക്ക് പാർവതിയുടെ മാതൃഭവനത്തിൽ താമസിച്ചെന്നും രണ്ടാഴ്ചയ്ക്കുശേഷം, രംഗഭാരി ഏകാദശിയിൽ ശിവൻ പാർവതിയെ വിവാഹശേഷം ആദ്യമായി കാശിയിലേക്ക് കൊണ്ടുവന്നുവെന്നാണ് വിശ്വാസം. പാർവ്വതി ദേവിയുടെ വരവ് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ശിവഭക്തർ ആഘോഷിച്ചതായി വിശ്വസിക്കപ്പെടുന്നു, എന്നാൽ ശിവന്റെ അനുയായികൾക്ക് നിറങ്ങൾ കൊണ്ടുള്ള ആ ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ല, അതിനാൽ ഭഗവാൻ തന്നെ ചിതാഭസ്മം ഉപയോഗിച്ച് ഹോളി ആഘോഷിക്കാൻ സ്വയം ശ്മശാനഭൂമിയിലെത്തിയത്രെ.
വളരെക്കാലമായി, മസാൻ ഹോളി സന്യാസിമാർക്കും ഭക്തർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഏതാണ്ട് മുപ്പത് വർഷമായി സംഘടിത ആഘോഷങ്ങൾ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും ചില സംഘടനകൾ മുന്നോട്ട് വന്നപ്പോൾ ഈ ആചാരം കൂടുതൽ ജനപ്രിയമായി മാറി. ഇപ്പോൾ മസാൻ ഹോളി വിദേശ വിനോദസഞ്ചാരികളെ പോലും ആകർഷിക്കുന്നതായി സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. “കാശിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഈയിടെയായി മാസാൻ ഹോളി. ആഭ്യന്തര വിനോദസഞ്ചാരികളെ മാത്രമല്ല, വിദേശ വിനോദസഞ്ചാരികളെയും മസാൻ ഹോളി ആകർഷിക്കുന്നു, കാരണം കാശിയിൽ മാത്രം ആചരിക്കുന്ന ഈ സവിശേഷമായ ആചാരത്തിന്റെ ഭാഗമാകാൻ അവർ ആഗ്രഹിക്കുന്നു എന്ന് യുപി ടൂറിസം വകുപ്പിലെ വാരണാസി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രീതി ശ്രീവാസ്തവ പറയുന്നു.