TRENDING:

ശശി തരൂർ നന്ദി അറിയിച്ച ഇരുപത് ഭാഷകളിൽ രണ്ടെണ്ണം എന്തുകൊണ്ട് ഇംഗ്ലീഷ് ലിപിയിൽ?

Last Updated:

ഇരുപത് ഭാഷകളിലാണ് ശശി തരൂർ നന്ദി പ്രകടിപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തരംഗമായത് രാഹുൽ ഗാന്ധിയാണ്. ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങിയിട്ടും വോട്ട് വിഹിതം മൂന്നക്കത്തിലേയ്ക്ക് എത്തിക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് തരൂർ ക്യാംപ്.
advertisement

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ തന്നെ തരൂർ തോൽവി ഉറപ്പിച്ചിരുന്നു. പക്ഷേ താൻ ഉയർത്തിയത് മാറ്റത്തിന്റെ ശബ്ദമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു വോട്ടെണ്ണലിനിടയിലെ അദ്ദേഹത്തിന്റെ ട്വീറ്റ്. തന്നെ പിന്തുണച്ചവർക്കെല്ലാം നന്ദി പറഞ്ഞായിരുന്നു തരൂരിന്റെ ട്വിറ്റ്. ഇരുപത് ഭാഷകളിലായാണ് ട്വീറ്റ്.

ചരിത്രസംഭവത്തെ കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിണാമത്തിൽ ഒരു നാഴികക്കല്ലായി മാറ്റുന്നതിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നായിരുന്നു ട്വീറ്റിലൂടെ പറഞ്ഞത്.

എന്നാൽ ഇതിൽ പലരുടേയും ശ്രദ്ധയാകർഷിച്ചത് രണ്ട് ഭാഷകളായിരുന്നു. ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതിയ രണ്ട് ഭാഷകളായിരുന്നു അത്. സാന്താളി ,ബോഡോ ഭാഷകളാണ് ഇത്.

advertisement

advertisement

വടക്ക്കിഴക്കൻ ഇന്ത്യയിൽ സംസാരിക്കപ്പെടുന്ന സിനോ-തിബത്തൻ ഭാഷയാണ് ബോഡോ . 2001ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 1,350,478 പേർ ഈ ഭാഷയാണ് സംസാരിക്കുന്നത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നുണ്ട്. അസം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ കൂടിയാണിത്. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഇരുപത്തിരണ്ട് ഭാഷകളിൽ ഒന്നു കൂടിയാണ് ബോഡോ ഭാഷ.

Also Read- കോൺഗ്രസിലെ തന്റെ റോൾ പുതിയ അധ്യക്ഷൻ തീരുമാനിക്കും: രാഹുൽ ഗാന്ധി

advertisement

1975 മുതൽ ദേവനാഗരി ലിപി ഉപയോഗിച്ചാണ് ഭാഷ എഴുതുന്നത്. ലാറ്റിൻ, പൗരസ്ത്യ-നഗരി ലിപികൾ ഉപയോഗിച്ചാണ് ഇത് മുമ്പ് എഴുതിയത്. ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് ഭാഷയ്ക്ക് അതിന്റേതായ ലിപി ഉണ്ടായിരുന്നതായി ഇപ്പോൾ ഡിയോധൈ എന്നറിയപ്പെടുന്നുവെന്നാണ്.

അസം, ബീഹാർ, ജാർഖണ്ഡ്, മിസോറം, ഒഡീഷ, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ സംസാരിക്കുന്ന ഭാഷയാണ് സാന്താളി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ പ്രകാരം ഇത് ഇന്ത്യയുടെ അംഗീകൃത പ്രാദേശിക ഭാഷയാണ്. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഏകദേശം 7.0 ദശലക്ഷം ആളുകൾ ഇത് സംസാരിക്കുന്നു. വിയറ്റ്നാമീസിനും ഖെമറിനും ശേഷം ഏറ്റവും കൂടുതൽ സംസാരിക്കുന്ന മൂന്നാമത്തെ ഓസ്‌ട്രോഷ്യേറ്റിക് ഭാഷയാണിത്.

advertisement

1925-ൽ പണ്ഡിറ്റ് രഘുനാഥ് മുർമു ഓൾ ചിക്കി വികസിപ്പിക്കുന്നത് വരെ സന്താലി പ്രധാനമായും വാക്കാലുള്ള ഭാഷയായിരുന്നു. എഴുതാൻ വ്യാപകമായി ഉപയോഗിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ശശി തരൂർ നന്ദി അറിയിച്ച ഇരുപത് ഭാഷകളിൽ രണ്ടെണ്ണം എന്തുകൊണ്ട് ഇംഗ്ലീഷ് ലിപിയിൽ?
Open in App
Home
Video
Impact Shorts
Web Stories