ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകൻ അഴഗപ്പൻ എന്നിവർ പ്രാഥമിക ജഡ്ജിംഗ് പാനലിലെ രണ്ട് ഉപസമിതികളുടെ തലവന്മാരായിരിക്കും. ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതജ്ഞൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരും പാനൽ അംഗങ്ങളാണ്.
Also read: ജോമോള്‍ AMMA എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിതാ ഭാരവാഹി
ഛായാഗ്രാഹകൻ പ്രതാപ് വി. നായർ, എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരായ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, മാളവിക ബിന്നി, സൗണ്ട് റെക്കോർഡിസ്റ്റ് സി.ആർ. ചന്ദ്രൻ എന്നിവരും പ്രിലിമിനറി ജഡ്ജിംഗ് പാനലിൽ ഉൾപ്പെടും.
advertisement
ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ ജാനകി ശ്രീധരൻ സിനിമയുമായി ബന്ധപ്പെട്ട രചനകൾക്കുള്ള അവാർഡുകൾക്കുള്ള ജൂറി അധ്യക്ഷയാകും. ചലച്ചിത്ര നിരൂപകൻ ജോസ് കെ. മാനുവൽ, എഴുത്തുകാരൻ ഒ.കെ. സന്തോഷ് എന്നിവർ അംഗങ്ങളായിരിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി .അജോയ് എല്ലാ പാനലുകളിലും മെമ്പർ സെക്രട്ടറിയായിരിക്കും.
ആകെ 160 ചിത്രങ്ങളാണ് അവാർഡിനായി സമർപ്പിച്ചിരിക്കുന്നത്. ജൂലായ് 13ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.
Summary: Filmmaker Sudhir Mishra is chairperson to the jury deciding Kerala State Film Awards for 2023. Director Priyanandanan and cinematographer Azhagappan are named as head to two sub-committees in the panel. This time around, as many as 160 movies vie for awards