"ആലപ്പാടിനെക്കുറിച്ചുള്ള 100 ശതമാനം വിവരങ്ങൾ എൻ്റെ പക്കൽ ഇല്ലെന്ന് ഇപ്പോഴും സമ്മതിക്കുന്നു. ഈ വിഷയത്തിന് മുഖ്യധാരാ മാധ്യമങ്ങളിൽ ശ്രദ്ധ കിട്ടുന്നില്ലെന്നതെനിക്ക് വിചിത്രമായി തോന്നി. ട്വിറ്റർ മൊമെന്റ്‌സ് ഇന്ത്യ കൈകാര്യം ചെയ്യുന്നത് യു.കെ.യിലാണ്. ഇവിടെ ഇങ്ങനൊരു പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടി, എന്തെങ്കിലും ചെയ്‌താൽ നന്നായിരിക്കുമെന്ന് പറഞ്ഞ് ഞാൻ അവർക്കെഴുതി. അവരതു പഠിച്ച് അവരുടെ ഒരു മോമെന്റ്റ് സൃഷ്ടിച്ചു. അങ്ങനെ ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റി."
advertisement
പക്ഷെ സമൂഹ മാധ്യമങ്ങളിലെ കാംപെയ്‌നുകൾ പണ്ടത്തെ പോലെ ഫലവത്താകുന്നുണ്ടോയെന്ന ശങ്കയെക്കുറിച്ചു പൃഥ്വി കൂടുതൽ സംസാരിക്കുന്നു. "ഹാഷ്ടാഗുകളിൽ മാത്രമായി പോകുമോ നമ്മുടെയീ അഭിപ്രായ പ്രകടനം എന്നെനിക്ക് ഭയമുണ്ട്. അതാവാത്തടുത്തോളം കാലം പ്രശ്നങ്ങൾക്ക് ശ്രദ്ധ ലഭിക്കാൻ ഇതൊരു വൻ പ്ലാറ്റുഫോം ആണ്," ന്യൂസ് 18 കേരളത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പൃഥ്വി പറയുന്നു.
