മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
നിർമ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റേയും പിന്മാറ്റം എന്നാണ് സൂചന.
സിനിമ പ്രഖ്യാപിച്ചതും സംവിധായകനും നായകനും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇരുവർക്കുമെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് അരങ്ങേറിയത്.
advertisement
സംവിധായകൻ അലി അക്ബർ, ക്രൗഡ്ഫണ്ടിംഗ് രീതി ഉപയോഗിച്ച് മലബാർ കലാപം പ്രമേയമാക്കിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. തലൈവാസൽ വിജയ് ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.
എന്നാൽ വിവാദചിത്രം പിൻവലിച്ച സാഹചര്യത്തിൽ 'ഒരു അഡാർ ലവ്' സംവിധായകൻ ഒമർ ലുലു ഇതേ വിഷയത്തിലെ സിനിമയ്ക്ക് പുതിയ സാദ്ധ്യതകൾ കണ്ടെത്തിയിരിക്കുകയാണ്.
ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കിൽ മറ്റൊരു വാരിയൻകുന്നൻ ഇറങ്ങാനുള്ള അവസമുണ്ടെന്നു ധ്വനിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി ഒമർ ലുലു എത്തിക്കഴിഞ്ഞു. "പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും," പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക സിനിമകളുടെ സംവിധായകനാണ് ഒമർ. അടുത്ത ചിത്രത്തിൽ നായകൻ ബാബു ആന്റണിയാണ്. എപ്പോഴും യൂത്തിന്റെ കഥയുമായെത്തിയിട്ടുള്ള ഒമർ, ആദ്യമായാണ് ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രം ഒരുക്കുന്നത്.
Summary: A day after Aashiq Abu and Prithviraj Sukumaran marked their exit from controversial period drama Variyamkunnan, Oru Adaar Love director Omar Lulu makes a Facebook post on chances of another movie on the same title
