ആരോപണം ഉയരുമ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് മുരളി ഗോപി. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ അനുവദിച്ച അഭിമുഖത്തിലാണ് മുരളി മറുപടി നൽകിയത്.
“സിനിമ തുടങ്ങുമ്പോൾ ഇങ്ങനെയൊരു വിഷയമല്ല. സിനിമ പകുതി കഴിഞ്ഞപ്പോഴാണ് ഉണ്ടാവുന്നത്. ഉറപ്പില്ലാതെ ഒരു കാര്യത്തിൽ ഒരു വ്യക്തിയെ ഞാൻ വിലയിരുത്തില്ല. ഞാൻ ലോജിക്, അല്ലെങ്കിൽ കാരണമാണ് ചോദിക്കുന്നത്. കുറ്റക്കാരനാണ് എന്ന് തെളിയിക്കപ്പെടാത്ത ആൾക്കെതിരെ സംസാരിക്കുന്നതിൽ എന്ത് ലോജിക്കാനുള്ളത്. ഒരു വിധി വരട്ടെ, എന്നിട്ടു ഞാൻ പറയാം. അല്ലാതെ അന്നും ഇന്നും ഞാൻ ഇതേകുറിച്ച് സംസാരിക്കില്ല. ആരോപണം എന്നാൽ വിധിയല്ല. ആൾക്കൂട്ട വിധിയാണ് വന്നിരുന്നത്. ഇരയെ പൂർണമായും ബഹുമാനിക്കുകായും ചെയ്യുന്നു,” മുരളി ഗോപി പറഞ്ഞു.
advertisement
Summary: Murali Gopy talks about the time Dileep had acted in the movie Kammarasambhavam which he had scripted. The movie was half way through when Dileep got accused for his alleged involvement in molesting a popular female Malayalam actor, surfaced