TRENDING:

ആ ചുംബനം അന്ത്യ ചുംബനമാണെന്ന് അറിഞ്ഞിരുന്നില്ല; അർജുനൻ മാസ്റ്ററെ അവസാനമായി കണ്ട ഓർമ്മയുമായി ശ്രീകുമാരൻ തമ്പി

Last Updated:

Sreekumaran Thampi rewinds his last meeting with Arjunan master | ഗാനരചന: ശ്രീകുമാരൻ തമ്പി; സംഗീതം: എം.കെ. അർജുനൻ. സിനിമക്കും പുറത്ത് നീണ്ട സൗഹൃദമാണ് ശ്രീകുമാരൻ തമ്പിയുടെയും അർജുനൻ മാസ്റ്ററുടെയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസമായിട്ടില്ല. അന്ന് പാർവതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുൻപ് ഞാൻ ആ നെറ്റിയിൽ നൽകിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല..' ചലച്ചിത്രകാരനും കവിയുമായ ശ്രീകുമാരൻ തമ്പി തന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗ വേളയിൽ ഓർത്തത് ഇങ്ങനെ. നേരം ഇരുട്ടി പുലർന്നപ്പോൾ സതീർഥ്യൻ വിട്ടുപിരിഞ്ഞ വാർത്തയാണ് ആ കവിയെ തേടിയെത്തിയത്.
advertisement

കവിയുടെ വരികളെ ഈണമിട്ട് മലയാളികളെ കൊണ്ട് പാടിച്ച അർജുനൻ മാസ്റ്റർ എന്ന എം.കെ. അർജുനൻ വിടവാങ്ങിയതോടെ മലയാള സിനിമാ ഗാനരംഗത്തിൽ ഒരു അതികായന്റെ വലിയ വിടവ് കൂടി. മാസ്റ്ററെ അവസാനമായി കണ്ട ശ്രീകുമാരൻ തമ്പിയുടെ ഓർമ്മയിൽ ആ ചുംബനം മായാതെ കിടക്കുന്നു.

ഇന്നും, ഇപ്പോഴും, എവിടെയെങ്കിലും കസ്തൂരി മണക്കുന്നല്ലോ കാറ്റിൽ... കേൾക്കുന്നുണ്ടെങ്കിൽ അതിലെ വരികൾ പടച്ച കവി മാത്രമായി ശേഷിക്കുകയാണ്. സംഗീതകാരനാവട്ടെ ഈണങ്ങളുടെ മറ്റൊരു കാണാപ്രപഞ്ചത്തിലേക്ക് പൊയ്ക്കഴിഞ്ഞു.

50ൽ പരം ചിത്രങ്ങളിലാണ് അർജുനൻ മാസ്റ്ററും ശ്രീകുമാരൻ തമ്പിയും ഒന്നിച്ച് പ്രവർത്തിച്ചത്. എം.കെ. അർജുനനുമായി ചേര്‍ന്ന് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. ആ കൂട്ടുകെട്ടിലെ ഇരുനൂറ്റിയമ്പതോളം ഗാനങ്ങൾ മലയാളത്തെ സമ്പന്നമാക്കി. എം.കെ. അർജുനൻ ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു എന്നതും പ്രത്യേകത.

advertisement

കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
ആ ചുംബനം അന്ത്യ ചുംബനമാണെന്ന് അറിഞ്ഞിരുന്നില്ല; അർജുനൻ മാസ്റ്ററെ അവസാനമായി കണ്ട ഓർമ്മയുമായി ശ്രീകുമാരൻ തമ്പി
Open in App
Home
Video
Impact Shorts
Web Stories