വിവാദങ്ങളുയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാൻ പാടില്ല. സിനിമ വലിയൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. ആ വിഷയം വിവാദങ്ങൾ കലർത്തി നേർപ്പിക്കാൻ പാടില്ല. കാരണം ഇത് പെൺകുട്ടികളുടെയെല്ലാം സുരക്ഷ, ദേശീയ സ്ത്രീ ശാക്തീകരണ നയത്തിന് പുതിയൊരു ഏട് എഴുതിച്ചേർക്കാൻ വലിയൊരു പോയിന്റർ ആയിരിക്കും ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.
ജാനകി വിദ്യാധരന്റെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകും. സ്ത്രീകൾക്കുവേണ്ടി നിയമം മാത്രം പോര, അത് നടപ്പിലാക്കാനും കഴിയണം. എപ്പോഴും വിപ്ലവാത്മകമാകയ മാറ്റത്തിന് സിനിമ ഉതകണം. ഒരു തട്ടുപൊളിപ്പൻ സിനിമയല്ല ഞാൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാവരെയും ചിന്തിപ്പിക്കുന്നതാകട്ടെ സിനിമയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
advertisement
സുരേഷ് ഗോപിക്ക് പുറമേ അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.