Also Read-ഒരൊറ്റ സെല്‍ഫിയില്‍ താരമായി ഹസിന്‍
2016 ൽ പാസാക്കിയ റിക്രൂട്ട്മെന്റ് വ്യവസ്ഥയിൽ പുതിയ നിബന്ധനകൾ കൂടി ഉൾപ്പെടുത്തിയുള്ള ഭേദഗതിക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം സ്വദേശികൾക്കായി മാറ്റിവച്ച ജോലികളിൽ വിദേശികളെ റിക്രൂട്ട് ചെയ്യാൻ പാടില്ല. സ്വദേശവത്കരണം നടപ്പിലാക്കിയ ശേഷം മാത്രമെ വിദേശികളെ ജോലിക്കെടുക്കാൻ പാടുള്ളു.
Also Read-പ്രവർത്തകർക്ക് ആവേശമായി രാഹുല്‍ ഗാന്ധി യുഎഇയിൽ
advertisement
റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ശമ്പളം നൽകാതിരിക്കൽ, ബിനാമി ബിസിനസ്, തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കൽ അടക്കമുള്ള നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ വിസ അപേക്ഷകൾ നിരസിക്കുമെന്നാണ് വ്യവസ്ഥ.
അതുപോലെ തന്നെ കേസുകളിലോ മറ്റോ ഉള്‍പ്പെട്ട് തൊഴിലുടമകൾക്ക് സ്ഥാപനം നടത്തിക്കൊണ്ടു പോകാതിരിക്കാൻ കഴിഞ്ഞാലോ മൂന്നു മാസത്തോളം ശമ്പളം നൽകാതിരിക്കുന്ന ഘട്ടത്തിലോ വകുപ്പ് മന്ത്രാലയത്തിന് ഇടപെട്ട് തൊഴിലാളികളെ മറ്റു സ്ഥാപനത്തിലേക്ക് മാറ്റാനും സാധിക്കും.
