Also Read-ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം; പിന്നിൽ ഇറാനെന്ന് അമേരിക്ക
അറബ് വിപ്ലവകാലത്ത് പ്രതിഷേധ റാലിയിൽ പങ്കെടുത്തു എന്നാണ് മുർതജയ്ക്കെതിരായ കുറ്റം. പത്തുവയസുമാത്രമായിരുന്നു അപ്പോള്‍ മുര്‍തജയുടെ പ്രായം. 2014 ൽ പതിമൂന്നാം വയസിലാണ് ഇതിന്റെ പേരിൽ കുട്ടി അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നീട് ഒരുമാസത്തോളം ഏകാന്ത തടവിൽ കഴിയേണ്ടി വന്നു. ഈ കാലയളവിൽ മുർതസ ക്രൂരമർദനത്തിനിരയായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി റിപ്പോർട്ട് ചെയ്യിരുന്നു.
Also Read-എം.എ.യൂസഫലിക്ക് യു.എ.ഇയുടെ പെരുന്നാൾ സമ്മാനം; ഗോള്‍ഡ് കാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തി
advertisement
അറബ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പ്രായപൂർത്തിയാകാത്ത സമയത്ത് അറസ്റ്റിലായ വേറെയും കുട്ടികൾ സൗദിയിൽ വധശിക്ഷ നേരിടുന്നുണ്ട്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ചിലരെ പതിനെട്ട് വയസ് പൂർത്തിയായതും വധശിക്ഷ നടപ്പാക്കിയ സൗദി നടപടിയും വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. മുർതജയുടെയും വധശിക്ഷ നടപ്പാക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ തന്നെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷ 12 വർഷത്തെ ജയിൽ വാസമാക്കി കുറച്ചത്.
