വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ സ്ഥലത്ത് വലിയ തീപിടിത്തമുണ്ടാവുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മരിച്ച 14 പേരുടെയും മൃതദേഹമുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനങ്ങൾ കൂട്ടിയിടിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തീപിടിത്തമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേനയും പൊലീസും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
പുറത്തുവരാനാകാതെ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീനിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
അപകടത്തെ കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
advertisement
