കളിക്കിടെ റണ്ണെടുക്കാൻ മറുവശത്തേക്ക് ഓടുകയായിരുന്നു വികാസ്. ഇതിനിടേയാണ് പാതിവഴിയിൽ വച്ച് കുഴഞ്ഞുവീണത്. ഉടൻ മറ്റു കളിക്കാർ ചേർന്ന് സിപിആര്‍ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു.
പോസ്റ്റ്മോർട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്. മുമ്പ് കോവിഡ് ബാധിച്ചിട്ടുള്ള വികാസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം. ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എന്ന് കൂട്ടുകാരും പറയുന്നു.
സമീപകാലത്തായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളുടെ ഒരു പ്രധാന കാരണം ഹൃദ്രോഗമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ അതിന്റെ വ്യാപനം വർധിച്ചതായാണ് കണക്കുകള്‍.
ഹൃദയസ്തംഭനവും അനുബന്ധ പ്രശ്‌നങ്ങളിലെയും വർധനവിന് കാരണം മാറിയ ജീവിത ശൈലിയാണ്. ഹൃദയാഘാതം പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നായിരുന്നു ഒരുകാലത്ത് വിശ്വസിച്ചിരുന്നതെങ്കിൽ ഇപ്പോൾ 30നും 40നും ഇടയിൽ ഹൃദയാഘാതവും മരണവും സാധാരണമായിരിക്കുന്നു.
Summary:An engineer collapsed on the pitch and died of a heart attack while playing cricket in Noida on Sunday, showed a video from the ground.