ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവാണ് പുനര്‍നാമകരണം ചെയ്ത പാര്‍ക്ക് ഉദ്ഘാടനം ചെയ്യുക. പാര്‍ക്കിന്റെ പേര് മാറ്റിയതായി സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി തേജ് പ്രതാപ് യാദവ് പറഞ്ഞിരുന്നു.
ആദ്യകാലത്ത് കോക്കനട്ട് പാര്‍ക്ക് എന്നായിരുന്നു ഈ പാര്‍ക്ക് അറിയപ്പെട്ടിരുന്നത്. 2018ലാണ് പാര്‍ക്കിന്റെ പേര് അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ക്ക് എന്നാക്കി മാറ്റിയത്.
Also read-പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്
advertisement
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരിലുള്ള പാര്‍ക്കിന്റെ പേര് മാറ്റിയത് പൊറുക്കാനാകാത്ത തെറ്റാണെന്നാണ് ബിജെപി നേതാവായ നിത്യാനന്ദ് റായ് പറഞ്ഞു. പാര്‍ക്കിനുള്ളില്‍ വാജ്‌പേയുടെ ഒരു പ്രതിമ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”തേജസ്വി നിങ്ങളോട് ജനം ചോദിക്കും. നിതീഷ് ജി തേജസ്വിയെ തടയൂ,” എന്നാണ് നിത്യാനന്ദ് പറഞ്ഞത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമ്രത് ചൗധരിയും പേരുമാറ്റത്തിനെതിരെ രംഗത്തെത്തി.
”അടല്‍ ബിഹാരി വാജ്‌പേയുടെ പേരില്‍ പാര്‍ക്ക് അറിയപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതാണ് അടല്‍ ജിയോടുള്ള നിതീഷിന്റെ യഥാര്‍ത്ഥ സ്‌നേഹവും ബഹുമാനവും. പറയുന്ന വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തയാളാണ് നിതീഷ്,” എന്ന് ചൗധരി പറഞ്ഞു.