പടിഞ്ഞാറൻ ഇംഫാൽ ജില്ലയിലെ സെക്മായ്, ലംസാങ്, കിഴക്കൻ ഇംഫാൽ ജില്ലയിലെ ലംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്‌ണുപൂരിലെ മൊയ്‌റാംഗ് എന്നിവയാണ് അഫ്‌സ്‌പ വീണ്ടും ഏർപ്പെടുത്തിയ പോലീസ് സ്‌റ്റേഷൻ ഏരിയകൾ.ഒക്ടോബർ ഒന്നിന് ഈ 6 പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ 19 പോലീസ്റ്റ് സ്റ്റേഷനുകൾ ഒഴികെ സംസ്ഥാനത്തുടനീളം മണിപ്പൂർ സർക്കാർ അസ്ഫ്പ പ്രഖ്യാപിച്ചിരുന്നു.
സായുധ സേനാ പ്രത്യേകാധികാര നിയമം (അസ്ഫ്പ) പ്രകാരം സുരക്ഷാ സേനയ്ക്ക് ആക്രമണം നടത്താനും പൌരൻമാരെ അറസ്റ്റ് ചെയ്യാനും മുൻകൂർ അനുമതിയുടെ ആവശ്യമില്ല. കൃത്യ നിർവഹണത്തിനിടയിൽ ആരെങ്കിലും കൊല്ലപ്പെട്ടാലും പ്രത്യക നിയമ നടപടി നേരിടേണ്ടിയും വരില്ല
advertisement
മണിപ്പൂരിലെ ജിരിബാം ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെ അത്യാധുനിക ആയുധങ്ങളുമായെത്തിയ വിമതർ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് സുരക്ഷാ സേനയും വിമതരും തമ്മിൽ തിങ്കളാഴ്ചയുണ്ടായ എറ്റുമുട്ടലിൽ 11 വിമതർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ഒരു ദിവസത്തിന് ശേഷം സ്ത്രീകളും കുട്ടിികളുമടക്കം ആറു പേരെ ആക്രമണകാരികൾ തട്ടിക്കൊണ്ടു പോയിരുന്നു.
കഴിഞ്ഞ വർഷം മെയ് മുതൽ ആരംഭിച്ച മണിപ്പൂരിലെ മെയ്തി- കുക്കി വംശീയ കലാപത്തിൽ 200 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതുവരെ കാലാപം ബാധിക്കാതിരുന്ന മണിപ്പൂരിലെ ജിരിബാമിൽ ഇക്കഴിഞ്ഞ ജൂണിൽ ഒരു കർഷകൻ്റെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ജിരിബാമിലും കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.