TRENDING:

മതംമാറ്റം നടത്തിയതുവഴി ചങ്ങൂർ‌ ബാബക്ക് ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്ന് വന്നത് 300 കോടി: റിപ്പോർട്ട്

Last Updated:

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചങ്ങൂർ ബാബയ്ക്ക് ഏകദേശം 500 കോടി രൂപ വിദേശ ഫണ്ട് ലഭിച്ചതായാണ് റിപ്പോർട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമവിരുദ്ധ മതപരിവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ചങ്ങൂർ ബാബ എന്നറിയപ്പെടുന്ന ജമാലുദ്ദീൻ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബൽറാംപൂരിൽ അറസ്റ്റിലായി. അതിർത്തി കേന്ദ്രീകരിച്ച് ഹിന്ദു പെൺകുട്ടികളെ വലിയ തോതിൽ മതപരിവർത്തനം നടത്തുന്ന റാക്കറ്റ് ചങ്ങൂർ ബാബയുടെ നേതൃത്വത്തിൽ പ്രവർ‌ത്തിച്ചിരുന്നതായാണ് ആരോപിക്കപ്പെടുന്നത്. ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് ലഭിച്ചതായി പറയപ്പെടുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടിംഗ് നേപ്പാളുമായി ബന്ധപ്പെട്ട് ലഭിച്ചതായി അന്വേഷണ ഏജൻസികൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.
ചങ്ങൂർ ബാബ
ചങ്ങൂർ ബാബ
advertisement

അമർ ഉജാലയുടെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചങ്ങൂർ ബാബയ്ക്ക് ഏകദേശം 500 കോടി രൂപ വിദേശ ഫണ്ട് ലഭിച്ചതായി ആരോപിക്കപ്പെടുന്നു. സുരക്ഷാ ഏജൻസികൾ ഇതുവരെ 200 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്, ബാക്കി 300 കോടി രൂപ നേപ്പാളിലൂടെ ഒന്നിലധികം അതിർത്തി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ ബാങ്ക് അക്കൗണ്ടുകളുടെ ശൃംഖല വഴി കൈമാറിയതായാണ് കണക്കാക്കപ്പെടുന്നത്.

നേപ്പാൾ അക്കൗണ്ടുകൾ വഴി പണം കൈമാറി

പാകിസ്ഥാൻ, ദുബായ്, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനായി നേപ്പാളിലെ നവാൽപരസി, രൂപാന്ദേഹി, ബാങ്കെ, കാഠ്മണ്ഡു ജില്ലകളിൽ 100ലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നതായി റിപ്പോർട്ട് പറയുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നതിനാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്. ഏജന്റുമാർ നേപ്പാളിൽ നിന്ന് പണം പിൻവലിച്ച് ഇന്ത്യയിലെ ബാബ നെറ്റ്‌വർക്കിന് കൈമാറും. ഇതിലൂടെ അവർക്ക് ഏകദേശം 4-5 ശതമാനം കമ്മീഷൻ ഏജന്റുമാർക്ക്  ലഭിക്കും. ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഫണ്ട് കൈമാറ്റത്തിനായി ഉപയോഗിച്ചിരുന്നു. ബിഹാറിലെ മധുബാനി, സീതാമർഹി, പൂർണിയ, കിഷൻഗഞ്ച്, ചമ്പാരൻ എന്നീ ജില്ലകളിലെ ഏജന്റുമാരും നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് ഫണ്ട് മാറ്റാൻ സഹായിച്ചതായി റിപ്പോർട്ടുണ്ട്.

advertisement

ഇതും വായിക്കുക: മതപരിവർത്തന റാക്കറ്റ് തലവൻ ചങ്ങൂർ ബാബയെയും സ്ത്രീ സുഹൃത്ത് നസ്രീനെയും ഭീകരവിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി

റായ്ബറേലിയിൽ അടുത്തിടെ അറസ്റ്റിലായ സൈബർ കുറ്റവാളികൾക്കും ഇതേ നിയമവിരുദ്ധ ശൃംഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനുമായും ദുബായുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന അവരുടെ പ്രവർത്തനങ്ങൾ ഏകദേശം 700 കോടി രൂപയുടെ ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ലഖ്‌നൗ, ബൽറാംപൂർ, ഗോണ്ട, അയോധ്യ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്ക് കോടിക്കണക്കിന് രൂപ ഈ ശൃംഖല വഴി എത്തിച്ചു.

advertisement

മണി എക്സ്ചേഞ്ചർമാരുടെ പങ്ക്

ബഹ്‌റൈച്ച്, ശ്രാവസ്തി, സിദ്ധാർത്ഥ്‌നഗർ, ലഖിംപൂർ ഖേരി, മഹാരാജ്ഗഞ്ച്, ബൽറാംപൂർ തുടങ്ങിയ അതിർത്തി പട്ടണങ്ങളിലെ എക്സ്ചേഞ്ചർമാർ നേപ്പാളിൽ നിക്ഷേപിച്ച ഫണ്ടുകൾ നേപ്പാൾ കറൻസിയിൽ പിൻവലിച്ച് ഇന്ത്യൻ രൂപയിലേക്ക് മാറ്റിയതായി സുരക്ഷാ ഏജൻസികളെ ഉദ്ധരിച്ച് അമർ ഉജാല റിപ്പോർട്ട് ചെയ്തു. പണത്തിന്റെ ഒരു പ്രധാന ഭാഗം ഹവാല രീതി ഉപയോഗിച്ചും കൈമാറ്റം ചെയ്യപ്പെട്ടു. അതിനുള്ള വിശദമായ രേഖകൾ ലഭ്യമല്ല.

മതപരിവർത്തന പ്രവർത്തനങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനായി അയോധ്യയിലാണ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. 2023 ൽ, ബിഹാറിൽ അറസ്റ്റിലായ ഒരു ഏജന്റ് സമാനമായ വിവരങ്ങൾ പങ്കിട്ടിരുന്നു, എന്നാൽ ആ സമയത്ത് അത് ഗൗരവമായി എടുത്തിരുന്നില്ല.

advertisement

പ്രധാന പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ

പ്രതികളിൽ ഒരാളായ നവീൻ റോഹ്‌റ ആറ് ബാങ്ക് അക്കൗണ്ടുകൾ നടത്തിയിരുന്നതായി അമർ ഉജാല പറയുന്നു. ചങ്ങൂർ ബാബയുടെ അടുത്ത സഹായിയായി മാറിയ മറ്റൊരു പ്രതി നീതു എന്ന നസ്രീൻ മതപരിവർത്തന റാക്കറ്റിൽ പ്രധാന പങ്ക് വഹിച്ചതായി പറയപ്പെടുന്നു. 2021 ഫെബ്രുവരി മുതൽ ജൂൺ വരെ 13.90 കോടി രൂപ നിക്ഷേപിച്ച എട്ട് ബാങ്ക് അക്കൗണ്ടുകൾ അവർ സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിദേശ സ്രോതസ്സുകളിൽ നിന്ന് 6 ലക്ഷം രൂപ ലഭിച്ച ഒരു എസ്‌ബി‌ഐ അക്കൗണ്ട് ഉൾപ്പെടെ, ചങ്ങൂർ ബാബയുമായി ബന്ധപ്പെട്ട ആറ് പ്രാദേശിക അക്കൗണ്ടുകൾ കൂടി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ദുബായ്, ഷാർജ, യുഎഇയിലെ മഷ്‌റെഖ് സിറ്റി എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ കൂടുതൽ അക്കൗണ്ടുകൾ കണ്ടെത്താൻ അധികൃതർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

advertisement

ഇതും വായിക്കുക: 106 കോടി രൂപയുടെ ആസ്തി, 40 ബാങ്ക് അക്കൗണ്ടുകള്‍; ചങ്ങൂര്‍ ബാബ മതം മാറ്റിയത് 'ആയിരക്കണക്കിന്' ആളുകളെ

മതപരിവർത്തനം നടന്ന കാലം

കഴിഞ്ഞ 15 വർഷമായി നിയമവിരുദ്ധ മതപരിവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചങ്ങൂരിനെ  തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. ഈ കേസിൽ പൂനെ നിവാസിയായ മുഹമ്മദ് അഹമ്മദിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണത്തിൽ പങ്കുചേർന്നു. റിപ്പോർട്ട് അനുസരിച്ച്, ചങ്ങൂറുമായും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികളുമായും ബന്ധപ്പെട്ട 40 ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം, കഴിഞ്ഞ 10 വർഷമായി ഈ അക്കൗണ്ടുകൾ നടത്തുന്ന വ്യക്തികളുടെ വിശദാംശങ്ങൾ ഇഡി ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബൽറാംപൂരിലെ ആഢംബര മന്ദിരം

നസ്രീന്റെ പേരിൽ ബൽറാംപൂരിൽ ചങ്ങൂർ നിർമിച്ച 5 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് അടുത്തിടെ ഭരണകൂടം പൊളിച്ചുമാറ്റി. സർക്കാർ തരിശുഭൂമിയിൽ 2022 ൽ നിർമ്മിച്ച 40 മുറികളുള്ള ആ വീട്,  നിയമവിരുദ്ധ മതപരിവര്‍ത്തന പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായി മാറിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
മതംമാറ്റം നടത്തിയതുവഴി ചങ്ങൂർ‌ ബാബക്ക് ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്ന് വന്നത് 300 കോടി: റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories