ബംഗാൾ കോൺഗ്രസ് പ്രസിഡന്‍റും ലോക്സഭാ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി നൽകിയ മെട്രോ ഡയറി കേസിൽ ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാനാണ് മുതിർന്ന കോൺഗ്രസ് നേതാവായ ചിദംബരം എത്തിയത്.
ചിദംബരം മമതയുടെ ദല്ലാൾ ആണെന്നും കോൺഗ്രസിന്റെ പതനത്തിനു കാരണക്കാരനാണ് അദ്ദേഹമെന്നും അഭിഭാഷകർ വിളിച്ചുപറഞ്ഞു. കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും തൃണമൂൽ ഭരണത്തിൽ ദുരിതം അനുഭവിക്കുകയാണെന്നും ബംഗാൾ സർക്കാരിനെ പ്രതിരോധിക്കാനെത്തിയ ചിദംബരത്തിന്റെ മുഖത്തു തുപ്പുകയായാണെന്നും ഒരു അഭിഭാഷകൻ രോഷാകുലനായി വിളിച്ചു പറഞ്ഞു.
advertisement
സർക്കാർ-സ്വകാര്യ സംരംഭമായ മെട്രോ ഡയറിയുടെ ഓഹരികൾ കുറഞ്ഞ വിലക്കു സ്വകാര്യ കമ്പനിക്കു വിറ്റതുമായി ബന്ധപ്പെട്ടതാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
'രാജസ്ഥാനിൽ വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ'; വീഡിയോ പുറത്തുവിട്ട് ബിജെപി
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ വർഗീയ സംഘർഷങ്ങൾക്കിടെ രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് ബിജെപി വക്താവ്. മുംബൈ സംഘർഷത്തിലായിരുന്നപ്പോൾ രാഹുൽ ഗാന്ധി നിശാക്ലബ്ബിൽ ആയിരുന്നുവെന്ന് അമിത് മാളവ്യ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു "വിദേശ രാജ്യ"ത്തെ ഒരു നിശാക്ലബിൽ ആഘോഷം നടത്തുന്നതിന്റെ വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ വർഗീയ സംഘർഷങ്ങൾക്കിടെ ബിജെപി നേതാക്കളിൽ ചിലർ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപി ഐടി കൺവീനർ അമിത് മാളവ്യ ട്വിറ്ററിൽ പറഞ്ഞത് ഇങ്ങനെ- “മുംബൈ സംഘർഷഭരിതമായിരിക്കുമ്പോൾ രാഹുൽ ഗാന്ധി ഒരു നിശാക്ലബ്ബിലായിരുന്നു. തന്റെ പാർട്ടിയിൽ പൊട്ടിത്തെറി നടക്കുന്ന സമയത്ത് അദ്ദേഹം ഒരു നിശാക്ലബ്ബിലാണ്. കൗതുകകരമെന്നു പറയട്ടെ, അവരുടെ പ്രസിഡന്റ് സ്ഥാനം ഔട്ട്‌സോഴ്‌സ് ചെയ്യാൻ കോൺഗ്രസ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ, അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചു.''
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തത് ഇങ്ങനെ- “അവധി, പാർട്ടി, ഉല്ലാസ യാത്ര, സ്വകാര്യ വിദേശ സന്ദർശനം തുടങ്ങിയവ ഇപ്പോൾ രാജ്യത്തിന് പുതിയ കാര്യമല്ല…''
