20, 000 രൂപയുടെ സ്വന്തം ബോണ്ടിൽ അഡിഷണൽ ചാഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സമർ വിഷാൽ ആണ് ജാമ്യം അനുവദിച്ചത്. ഡൽഹിയിലെ ബി ജെ പി നേതാവ് രാജീവ് ബബ്ബാർ ആണ് തരൂരിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തത്. കോൺഗ്രസ് നേതാവിന്‍റെ ഇത്തരത്തിലുള്ള പ്രസ്താവനയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു രാജീവ് ബബ്ബാറിന്‍റെ പരാതി.
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആർ എസ് എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്‍റെ പമാര്‍ശം. കഴിഞ്ഞ വർഷം ബാംഗ്ലൂർ സാഹിത്യോത്സവത്തിൽ വച്ചായിരുന്നു ശശി തരൂരിന്റെ പരാമർശം.
advertisement
'മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍' പരാമര്‍ശം; ശശി തരൂരിന് സമന്‍സ്
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് കോടതി സമൻസ് അയച്ചിരുന്നു. ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ഡൽഹി കോടതി അയച്ച സമൻസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് തരൂർ ഇന്ന് ഹാജരായത്.
