TRENDING:

'ചർച്ചകൾ ഫലം കാണുന്നു' ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനുമായി നടത്തിയ ചർച്ചകളെ പ്രശംസിച്ച് കേന്ദ്രമന്ത്രി ജയശങ്കർ

Last Updated:

ഇറാനുമായി അകന്നുനിൽക്കുന്നതിനേക്കാൾ നല്ലത് അവരുമായി സംസാരിക്കുകയും കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു

advertisement
പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഊർജ വിതരണം സുരക്ഷിതമാക്കാൻ ഇറാനുമായി നേരിട്ട് നടത്തുന്ന ചർച്ചകളാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ‌. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാത തുറക്കുന്നതിനായി ന്യൂഡൽഹി ഇറാനുമായി ചർച്ച നടത്തിവരികയാണെന്ന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. ഈ ചർച്ചകൾ ഇതിനകം തന്നെ ചില ഫലങ്ങൾ നൽകിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി സഹകരിക്കാതെ മാറിനിൽക്കുന്നതിനേക്കാൾ നല്ലത് യുക്തിപൂർവ്വം സംസാരിക്കുകയും കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ഇന്ത്യ കരുതുന്നു.
(X/@DrSJaishankar)
(X/@DrSJaishankar)
advertisement

"ഇന്ത്യയുടെ കാഴ്ചപ്പാടിൽ, ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് ചർച്ചകളിലൂടെ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ്. ഇതൊരു നല്ല മാറ്റമാണെങ്കിലും, വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമാണ്," അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പതാക വഹിച്ച 'ശിവാലിക്', 'നന്ദാദേവി' എന്നീ രണ്ട് എൽപിജി ടാങ്കറുകൾ കഴിഞ്ഞ ശനിയാഴ്ച ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയത് നയതന്ത്ര ഇടപെടലിന്റെ വിജയമായി ജയശങ്കർ ചൂണ്ടിക്കാട്ടി. മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലേക്ക് പുറപ്പെട്ട ഈ കപ്പലുകളിൽ ഏകദേശം 92,712 മെട്രിക് ടൺ എൽപിജി ഉണ്ടായിരുന്നു.

advertisement

എങ്കിലും, ഇന്ത്യൻ കപ്പലുകളുടെ കാര്യത്തിൽ ഇറാനുമായി ഇതുവരെ സ്ഥിരമായ ഒരു പൊതു ധാരണയിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഓരോ കപ്പലിന്റെയും നീക്കം പ്രത്യേകം പരിശോധിച്ചാണ് തീരുമാനമെടുക്കുന്നത്.

ഇറാനിലെ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക കൂടുതൽ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും, ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ സഖ്യരാജ്യങ്ങളോട് നാവികസേനയെ അയക്കാൻ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ജയശങ്കറിന്റെ ഈ പ്രതികരണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.

advertisement

ഇറാനുമായുള്ള ചർച്ചകൾ തുടരുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്ന് ജയശങ്കർ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾക്കും സമാനമായ രീതി പിന്തുടരാനാകുമോ എന്ന ചോദ്യത്തിന്, ഓരോ രാജ്യവും ഇറാനുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നത് അവരുടെ സാഹചര്യങ്ങൾക്കനുസരിച്ചാണെന്ന് അദ്ദേഹം മറുപടി നൽകി. എങ്കിലും ഇന്ത്യയുടെ ഈ രീതി യൂറോപ്യൻ രാജ്യങ്ങളുമായി പങ്കിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് കുടുങ്ങിക്കിടക്കുന്ന 22 ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായ പാത ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധത്തിനിടയിലും ചില ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

advertisement

മറ്റൊരു സംഭവത്തിൽ, യുഎഇയിൽ നിന്നുള്ള 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി ഇന്ത്യൻ ടാങ്കറായ 'ജഗ് ലാഡ്കി' ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഫുജൈറ ടെർമിനലിന് നേരെ ആക്രമണം നടന്ന സമയത്ത് ഈ കപ്പൽ അവിടെ എണ്ണ നിറയ്ക്കുകയായിരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: External Affairs Minister Dr. S. Jaishankar has highlighted that direct diplomatic engagement with Tehran is proving to be the most effective strategy for reopening the Strait of Hormuz. In an interview with the Financial Times, Jaishankar emphasized that "reasoning and coordinating" with Iran is far more productive than avoiding engagement, especially as India seeks to safeguard its energy security amidst rising regional tensions.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ചർച്ചകൾ ഫലം കാണുന്നു' ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനുമായി നടത്തിയ ചർച്ചകളെ പ്രശംസിച്ച് കേന്ദ്രമന്ത്രി ജയശങ്കർ
Open in App
Home
Video
Impact Shorts
Web Stories