എല്ലാവരോടും ക്ഷമിക്കുക എല്ലാവരോടും ക്ഷമ ചോദിക്കുക. നിനക്ക് പോകാൻ സമയമായിയെന്ന് ബ്രഹ്മകുമാരി സഭയിലെ സിസ്റ്റര്‍ റാണയോട് പറയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. നെറ്റിയിൽ ചാർത്തിയാണ് റാണയ്ക്ക് വിടനൽകിയത്. കോമായിലായതിന് ശേഷം അച്ഛന്റെയും അമ്മയുടെയും പരിചരണത്തിലായിരുന്നു റാണ. വെന്റിലേറ്റൽ പിന്തുണ മാത്രമല്ല, ആഹാരം കഴിക്കുന്നതിനും ട്യൂബുകൾ ഉപയോഗിച്ചിരുന്നു. ഇതൊക്കെ ക്രമേണ ഡോക്ടർമാർ പിൻവലിക്കും. റാണയ്ക്ക് കണ്ണീരോടെ വിട നൽകുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഏവരും പങ്കുചേർന്നു.
ഇന്ത്യൻ നിയമചരിത്രത്തിൽ ആദ്യമായാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്. 2013-ൽ ചണ്ഡീഗഡിൽ ബി.ടെക് പഠനത്തിനിടെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഹരീഷ് അന്ന് മുതൽ കോമയിലായിരുന്നു. സ്വന്തമായി ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത റാണയ്ക്ക് ട്യൂബ് വഴിയാണ് ആഹാരവും വെള്ളവും നൽകിയിരുന്നത്. ട്യൂബുകളിലൂടെ നൽകുന്ന ആഹാരത്തിലൂടെ മാത്രം ജീവൻ നിലനിർത്തിയിരുന്ന മകനെ മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നടത്തിയ ദീർഘകാല നിയമപോരാട്ടത്തിനൊടുവിലാണ് കോടതി അനുമതി നൽകിയത്.
advertisement
ചികിത്സ കൊണ്ട് ആരോഗ്യനിലയിൽ മാറ്റമുണ്ടാകില്ലെന്നും നിലനിൽപ്പ് നീട്ടിക്കൊണ്ടുപോവുക മാത്രമാണ് ചെയ്യുന്നതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി.
