” മുന്‍ ക്രിക്കറ്റ് താരം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവം സ്‌പോര്‍ട്‌സ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും. വരും തലമുറകള്‍ക്ക് അത് പ്രചോദനമാകും,’ അമല്‍ പ്രസാദ് റെഡ്ഡി പറഞ്ഞു.
നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്ണ്‍ ശിവരാമകൃഷ്ണന്‍. ഇദ്ദേഹം 2020 ഡിസംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്.തമിഴ്‌നാടിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സി.ടി രവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നത്.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്. പതിനേഴാം വയസിലാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ശിവരാമകൃഷ്ണന്‍ അരങ്ങേറ്റം കുറിച്ചത്.
advertisement
Also read-‘അവർ പോരാട്ടം തുടരട്ടേ’ ; ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ച് സൗരവ് ഗാംഗുലി
ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ശിവരാമകൃഷ്ണന്‍ 26 വിക്കറ്റുകള്‍ നേടിയിരുന്നു. 15 ഏകദിന വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 1987ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷം ക്രിക്കറ്റ് കമന്ററി ആരംഭിച്ചു.കഴിഞ്ഞ 20 വര്‍ഷമായി കമന്ററി രംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ് ശിവരാമകൃഷ്ണന്‍. കൂടാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സ്പിന്‍ ബൗളിംഗ് പരിശീലകനുമാണ്. കൂടാതെ ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയുടെ ഭാഗവുമാണ് അദ്ദേഹം.