Also Read-തമിഴകം ലക്ഷ്യമിട്ട് ഒവൈസി; കമൽഹാസനുമായി രാഷ്ട്രീയ സഖ്യം; 25 സീറ്റിൽ മത്സരിക്കും
'ഭഗവാൻ ശ്രീരാമാൻ സമാജ്‌വാദി പാർട്ടിക്ക് അവകാശപ്പെട്ടതാണ്. ഞങ്ങൾ രാമഭക്തരും കൃഷ്ണഭക്തരുമാണ്' എന്നായിരുന്നു വാക്കുകൾ. താൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടപ്പിലാക്കിയ ചില വികസന പ്രവർത്തനങ്ങളും അഖിലേഷ് ഈയവസരത്തിൽ ചൂണ്ടിക്കാട്ടി. സരയൂ നദീ തീരത്ത് ലൈറ്റുകൾ ഒരുക്കിയതും ഭഗവാൻ രാമന്‍റെ ആരാധനയ്ക്കായുള്ള ഭജന സ്ഥലത്ത് സൗണ്ട് സിസ്റ്റം ഒരുക്കിയതും തന്‍റെ വികസന പ്രവർത്തനങ്ങളായി അദ്ദേഹം എടുത്തു പറഞ്ഞു.
advertisement
Also Read-VJChitra | സീരിയൽ താരം ചിത്രയുടെ മരണം; ഭർത്താവ് അറസ്റ്റിൽ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും അഖിലേഷ് പ്രതികരിച്ചിരുന്നു. വലിയ പാര്‍ട്ടികളുമായി സഹകരിച്ചുള്ള അനുഭവങ്ങൾ അത്ര നല്ലതായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളുമായി സഖ്യം ചേരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമായിരുന്നു വാക്കുകൾ. ആകെയുള്ള 403 സീറ്റുകളില്‍ 351 സീറ്റുകളെങ്കിലും സമാജ്‌വാദി പാർട്ടി നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 2022 ലാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.