സുരക്ഷാ പ്രശ്‌നങ്ങള്‍, കോയമ്പത്തൂരിന്റെ സാമുദായിക ചരിത്രം, പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടി ആദ്യം റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി മോദിയുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായിരുന്നു റോഡ്ഷോ.
നഗരത്തില്‍ 3.6 കിലോമീറ്റര്‍ റോഡ്ഷോ നടത്താനാണ് ബിജെപി അനുമതി തേടിയത്. 1998ലെ സ്ഫോടന പരമ്പര നടന്ന സ്ഥലങ്ങളില്‍ ഒന്നായ ആര്‍എസ് പുരത്താണ് പ്രധാനമന്ത്രിയുടെ റോഡ്ഷോ അവസാനിക്കുന്നത്. മാര്‍ച്ച് 18, 19 തീയതികളില്‍ പൊതു പരീക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും റോഡ്ഷോയ്ക്കായി നിര്‍ദ്ദേശിച്ച റൂട്ടില്‍ ഒന്നിലധികം സ്‌കൂളുകള്‍ ഉണ്ടെന്നും അനുമതി നിഷേധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
Summary: The Madras High Court on Friday granted permission for PM Narendra Modi's roadshow in Tamil Nadu's Coimbatore, scheduled for March 18.