നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന നഖ്ചേദ് (45) എന്ന പ്രതി ഭാര്യ കുസുമിനെ (42) രാവിലെ മുഴുവനും ഫോൺ വിളിച്ചെങ്കിലും, തിരക്കിലായതിനാൽ അവർ ഫോൺ എടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ല.
ഇതിൽ പ്രകോപിതനായ നഖ്ചേദ് അർദ്ധരാത്രിയോടെ വീട്ടിലേക്ക് മടങ്ങി. മക്കളായ ഉദയ്ഭാൻ (9), ദീക്ഷ (8) എന്നിവരുടെ മുന്നിൽ വെച്ച് കുസുമിനെ ഇയാൾ വടികൊണ്ട് ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. കുട്ടികൾ ഇടപെടാൻ ശ്രമിച്ചപ്പോൾ അയാൾ അവരെ മാറ്റി നിർത്തിയെന്ന് പോലീസ് പറഞ്ഞു.
രാത്രിയിൽ അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് തുടർന്നുവെന്നും, കുസുമിനെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രേരിപ്പിച്ചതായും മകൾ ദീക്ഷ പറയുന്നു. എന്നാൽ, ഭാര്യ രാവിലെ വീട്ടിലേക്ക് മടങ്ങിയപ്പോൾ, പ്രതി വീണ്ടും വടികൊണ്ട് കുസുമിനെ ആക്രമിച്ചു. അവർ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു.
advertisement
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുസും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫീസർ അഞ്ജു മിശ്രയും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതായി സർക്കിൾ ഓഫീസർ ബൽദിരായ് അശുതോഷ് കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഭാര്യയെ ആക്രമിച്ചതായി സമ്മതിച്ചെങ്കിലും അത് മരണത്തിലേക്ക് നയിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു.
ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും പഞ്ചാബിൽ ജോലി ചെയ്യുന്ന 22 വയസ് പ്രായമുള്ള മൂത്ത മകനായ തിലക് രാജും ഉണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുന്നതായി പോലീസ് പറഞ്ഞു.
Summary: A 45-year-old man was arrested in Uttar Pradesh for allegedly beating his wife to death with a stick in front of their children after she repeatedly called him and refused to answer his calls, police said
