ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളുടെയും മേല്‍ ട്രംപിന്റെ താരിഫ് ഭീഷണികള്‍ നിലനിൽക്കുന്നതിനിടെയാണ് പുതിയ അച്ചുതണ്ട് രൂപപ്പെട്ടിരിക്കുന്നത്.
ചൈനയില്‍ നടന്ന ഷാംഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ സന്തോഷത്തോടെ സ്വീകരിച്ച അഞ്ച് കാര്യങ്ങള്‍ പരിശോധിക്കാം.
1. പ്രധാന ഉഭയകക്ഷി ബന്ധങ്ങള്‍
- എട്ട് വര്‍ഷത്തിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.
- ജിന്‍പിംഗുമായി പ്രധാനമന്ത്രി മോദി 50 മിനിറ്റ് നീണ്ട ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
- പുടിനുമായുള്ള കൂടിക്കാഴ്ചയും ഏകദേശം 50 മിനിറ്റോളം നീണ്ടു.
- പുടിന്റെ അഭ്യര്‍ത്ഥന പ്രകാരം കൂടിക്കാഴ്ച വേദിയിലേക്ക് ഒരുമിച്ച് പോകുമ്പോള്‍ കാറിലിരുന്ന് ഇരുവരും ഇത്രയും തന്നെ നേരം മറ്റൊരു സംഭാഷണവും നടത്തി.
- പത്ത് മിനിറ്റ് ദൂരം സഞ്ചരിക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ പോലും ഇരുവരും 45 മിനിറ്റോളം കാറിലിരുന്ന് സംസാരിച്ചു.
- പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉൾപ്പെട്ട കൂടിക്കാഴ്ചകളായിരുന്നു ഇവ.
- ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായി.
- ഈ വര്‍ഷം ഡിസംബറില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി.
- എസ്‌സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ശ്രദ്ധാ കേന്ദ്രം
advertisement
advertisement
2. ആയിരം വാക്കുകള്‍ക്ക് തുല്യമായ ചിത്രങ്ങള്‍
- സ്വകാര്യ ഉഭയകക്ഷി ചര്‍ച്ചകളില്‍ പല വിഷയങ്ങളും ഉള്‍പ്പെട്ടിരുന്നു.
- അനൗപചാരിക കൂടിക്കാഴ്ചകളിലെ പ്രധാനമന്ത്രി മോദിയുടെയും പുടിന്റെയും ഷിയുടെയും പെരുമാറ്റം യൂറോപ്പില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ വരെയുള്ള പ്രധാന വാര്‍ത്തകളില്‍ നിറയും.
- മോദി പുടിനുമായി കൈകോര്‍ത്ത് നടക്കുകയും ഷിയുമായി സംസാരിക്കാന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.
- മോദി-ഷി-പുടിന്‍ എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്നതും മോദി പുടിന്റെ കാറില്‍ യാത്ര ചെയ്യുന്നതുമായ ചിത്രങ്ങള്‍ ഡൊണാള്‍ഡ് ട്രംപിനുള്ള ശക്തമായ സന്ദേശമാണ്.
- ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയതന്ത്ര തന്ത്രങ്ങള്‍ക്കുള്ള മറുപടിയായി ഇത് മാറി.
- ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിലും സെര്‍ച്ച് വെബ്‌സൈറ്റായ ബൈഡുവിലും മോദിയുടെയും പുടിന്റെയും സൗഹൃദവും ആലിംഗനവും ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി.
advertisement
3. പുടിനുമൊത്തുള്ള കാര്‍ യാത്ര
- രണ്ടാഴ്ച മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം അലാസ്‌കയില്‍ വെച്ച് പുടിന്‍ കാറില്‍ യാത്ര ചെയ്തിരുന്നു.
- എസ് സിഒ ഉച്ചകോടിയ്ക്ക് എത്തുമ്പോള്‍ തന്നോടൊപ്പം ഇതേ കാറില്‍ യാത്ര ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പുടിന്‍ മോദിക്ക് സന്ദേശമയച്ചു.
- ഒരുമിച്ച് കാറില്‍ യാത്ര ചെയ്യണമെന്ന് പുടിന്റെ ആഗ്രഹമായിരുന്നുവെന്നും മോദി എത്തിച്ചേരുന്നതിനായി അദ്ദേഹം 10 മിനിറ്റ് കാത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
- കാറില്‍ യാത്ര ചെയ്ത 10 മിനിറ്റ് ഇരുനേതാക്കളും സംസാരിച്ചു. കൂടാതെ കാറിലിരുന്ന് 45 മിനിറ്റുകൂടി ഇരുവരും സംസാരിച്ചു.
- റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരേ അസ്വസ്ഥനായ ട്രംപിനുള്ള കൃത്യമായ മറുപടിയായിരുന്നു ഇത്.
advertisement
4. സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാമും
- ഇത്തവണത്തെ എസ്‌സിഒ ഉച്ചകോടിയുടെ ഭാഗമായ സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടുത്തിയത് ഇന്ത്യയുടെ വലിയ വിജയമായി മാറി.
- എസ്‌സിഒ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പാകിസ്ഥാനെ നിശിതമായി വിമര്‍ശിച്ചു.
- പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ തൊട്ടടുത്ത് ഇരുത്തിയായിരുന്നു ഈ വിമർശനം.
5. സമാധാനകരാറില്‍ മോദി മധ്യസ്ഥത വഹിക്കുമോ?
- കഴിഞ്ഞ മാസം പുടിനുമായും യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും മോദി രണ്ടു തവണ സംസാരിച്ചിരുന്നു.
- ചൈനയില്‍ പുടിനുമായി സംസാരിക്കുന്നതിന് മുമ്പ് സെലന്‍സികുമായി മോദി ഫോണില്‍ സംസാരിച്ചു.
- പുടിനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ യുക്രൈനിനെക്കുറിച്ച് കാര്യമായ ചര്‍ച്ച നടന്നതായി വിവിധ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഈ ഡിസംബറില്‍ പുടിന്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ മോദിയുടെ മധ്യസ്ഥതയില്‍ ഒരു സമാധാന കരാര്‍ നിലവില്‍ വരുമോയെന്ന് കാത്തിരുന്ന് കാണാം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 02, 2025 10:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി മോദി, പുടിന്‍, ഷി ജിന്‍പിംഗ്: മൂന്ന് നേതാക്കന്മാര്‍ ചേര്‍ന്ന് പുതിയ അച്ചുതണ്ട്; എസ്‌സിഒ ഉച്ചകോടിയിൽ അഞ്ച് സുപ്രധാന കാര്യങ്ങള്‍