TRENDING:

മേഘാലയ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷില്ലോങ്: 32 ദിവസങ്ങൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ മേഘാലയയിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിനടിയിൽ തിരച്ചിലിന് ഉപയോഗിക്കുന്ന നേവിയുടെ പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തിയത്. 350 അടിയിലധികം താഴ്ചയിലായി ഖനിക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് തിരച്ചിൽ സംഘം.
advertisement

അനധികൃത ഖനനമായിരുന്നു ഇവിടെ നടന്നു കൊണ്ടിരുന്നത്. അതിനാൽ തൊഴിലാളികളെ കാണാതായി 16 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വ്യാപക തിരച്ചിൽ ആരംഭിക്കുന്നത്. ഖനി ഉടമയ്ക്കെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശബരിമല അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി

മേഘാലയയിലെ കിഴക്കുള്ള ജെയ്ന്റിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയിലാണ് പതിനഞ്ച് തൊഴിലാളികള്‍ അകപ്പെട്ടത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേർന്നുള്ള നിരന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

advertisement

തൊട്ടടുത്ത നദിയിലെ വെള്ളം ഖനിയ്ക്കുള്ളിലേക്ക് കയറി രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. പമ്പ് ചെയ്ത് വെള്ളത്തിന്റെ നില കുറയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ആസാം, മേഘാലയ സ്വദേശികളാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. ഖനിക്കുള്ളിൽ ഇറങ്ങിയ സംഘത്തിലെ 4 പേർ രക്ഷപെട്ടിരുന്നു. ബാക്കിയുണ്ടായിരുന്ന 15 പേരാണ് കുടുങ്ങി കിടന്നത്.

ആർത്തവം ശുദ്ധമെങ്കിൽ രക്തം AKG സെന്ററിൽ വിതരണത്തിന് വെക്കാം; വനിതാ ലീഗ് നേതാവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2014 ഏപ്രിലില്‍ ദേശിയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മേഘാലയ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി