TRENDING:

ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് സൂചന

Last Updated:

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തപ്പെട്ടതിന് രണ്ട് വർഷത്തിന് ശേഷം - കാനഡ ആതിഥേയത്വം വഹിക്കാൻ പോകുന്ന ആദ്യ G7 ഉച്ചകോടിയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ മാസം കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ല എന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നതിനെക്കുറിച്ച് "ഒരു വിവരവുമില്ല" എന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സമീപ ആഴ്ചകളിൽ രണ്ടുതവണയാണ് പറഞ്ഞത്. ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തപ്പെട്ടതിന് രണ്ട് വർഷത്തിന് ശേഷം - കാനഡ ആതിഥേയത്വം വഹിക്കാൻ പോകുന്ന ആദ്യ G7 ഉച്ചകോടിയാണിത്.
News18
News18
advertisement

ജൂൺ15 നും-17നും ഇടയിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് 7 ഉച്ചകോടിക്ക് കാനഡ ആതിഥേയത്വം വഹിക്കും. ഈ വർഷം,G7 നേതാക്കളുടെ വാർഷിക ഉച്ചകോടി ആൽബർട്ടയിലെ കനനാസ്കിസിലാണ് നടക്കുന്നത്. യൂറോപ്യൻ യൂണിയൻ, ഐഎംഎഫ്, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവയ്‌ക്കൊപ്പം യു.എസ്, യുകെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ പ്രധാന വ്യാവസായിക രാജ്യങ്ങളും ഇതിൽ പങ്കെടുക്കുന്നു.

ദക്ഷിണാഫ്രിക്ക, ഉക്രെയ്ൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു. അതായത് നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി മോദി ഉച്ചകോടിക്കായി കാനഡ സന്ദർശിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

advertisement

കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യു.എസ് എന്നീ രാജ്യങ്ങളാണ് ജി-7ൽ ഉൾപ്പെടുന്നത്...2019 മുതൽ എല്ലാ ജി7 നേതാക്കളുടെ ഉച്ചകോടിയിലേക്കും പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിട്ടുണ്ട്...റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, സാമ്പത്തികമായി ഏറ്റവും പുരോഗമിച്ച രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കാത്തത് ഇതാദ്യമായിരിക്കും.

ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ഔദ്യോഗികമായി ഒരു ക്ഷണം ലഭിച്ചിട്ടില്ല, ഒരു ക്ഷണം നീട്ടിയാലും, ഇന്ത്യൻ പക്ഷം പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു...ഇന്ത്യ-കാനഡ ബന്ധത്തിലെ നിലവിലെ വിള്ളലുകൾ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. കൂടാതെ അത്തരമൊരു ഉന്നത സന്ദർശനം നടക്കുന്നതിന് മുമ്പ് ബന്ധം മെച്ചപ്പെടുത്തണം എന്നും ഈ വിഷയവുമായി പരിചയമുള്ള ഒരു വൃത്തം പറഞ്ഞു. ഭാവിയിൽ പ്രധാനമന്ത്രി മോദി കാനഡയിലേക്ക് പോകുകയാണെങ്കിൽ സുരക്ഷാ ആശങ്കകളും അവർ ഉയർത്തിക്കാട്ടി.

advertisement

അതേസമയം കാനഡയുടെ പുതിയ ഭരണകൂടം ബന്ധം പുനഃസ്ഥാപിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ പ്രത്യാഘാതങ്ങൾ വഷളാക്കിയ ബന്ധങ്ങള്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണി സർക്കാരിന് ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ താൽപ്പര്യമുണ്ടെന്ന് വിദേശകാര്യ മന്ത്രി അങ്കിത ആനന്ദ്-ദി ഗ്ലോബ് ആൻഡ് മെയിലിനോട് പറഞ്ഞു.

ഉച്ചകോടിയിലെ അതിഥി നേതാക്കളുടെ പേരുകൾ കാനഡ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഒട്ടാവ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഉക്രെയ്ൻ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്ന് കനേഡിയൻ മാധ്യമങ്ങൾ പറയുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിക്കാതിരിക്കുന്നതിലൂടെ അഞ്ച് വർഷത്തെ പാരമ്പര്യം തകർക്കാൻ" സിഖ് സംഘടനകൾ ഒട്ടാവയോട് ആഹ്വാനം ചെയ്യുന്നതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

advertisement

"കാനഡയിലെ ക്രിമിനൽ അന്വേഷണങ്ങളുമായി ഇന്ത്യ ഗണ്യമായി സഹകരിക്കുന്നതുവരെ" കാനഡ ക്ഷണം തടഞ്ഞുവയ്ക്കണമെന്ന് ടൊറന്റോ ആസ്ഥാനമായുള്ള സിഖ് ഫെഡറേഷൻ പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. 2023 സെപ്റ്റംബറിൽ ,നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം നയതന്ത്ര തർക്കം ആരംഭിച്ചത്...ഈ ആരോപണം അടിസ്ഥാനരഹിതം എന്ന് വിളിച്ചു ഇന്ത്യ ശക്തമായി നിഷേധിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്തായാലും 2 വർഷങ്ങൾക്കിപ്പുറം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ കനേഡിയൻ സർക്കാർ ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുമോ ഇല്ലയോ എന്നതിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ. പ്രധാനമന്ത്രി മോദിയും കാർണിയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories