"കർണാടകയിൽ നിന്നുള്ള പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മ അവാർഡ് ജേതാവുമായ ശ്രീമതി തുളസി ഗൗഡ ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയെ പരിപോഷിപ്പിക്കുന്നതിനും ആയിരക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി അവർ തന്റെ ജീവിതം സമർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുള്ള വഴികാട്ടിയായി തുളസി ഗൗഡ തുടരും. നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ അവരുടെ പ്രവർത്തനം തലമുറകളെ പ്രചോദിപ്പിക്കും. അവരുടെ കുടുംബത്തെയും ഓർക്കുന്നു. ഓം ശാന്തി."-പ്രധാനമന്ത്രി കുറിച്ചു.
ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ച് രാജ്യമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ പത്മ ശ്രീ പുരസ്‌കാര ജേതാവ് തുളസി ഗൗഡ(86) ഇന്നലെയാണ് അന്തരിച്ചത്. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു അവര്‍. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലി ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം. അങ്കോളയില്‍ ആയിരക്കണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിച്ച തുളസി ഗൗഡയെ ‘മരങ്ങളുടെ സര്‍വ വിജ്ഞാന കോശം’ എന്നാണ് അറിയപ്പെടുന്നത്. ജീവിതകാലം മുഴുവന്‍ പ്രകൃതിയോട് ചേര്‍ന്ന് നിന്ന അവരെ പത്മ ശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ഇതിന് പുറമെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷ മിത്ര പുരസ്‌കാര ജേതാവ് കൂടിയാണ് തുളസി ഗൗഡ.