TRENDING:

ശശി തരൂരിന് പ്രധാന റോൾ‌; പാക് ഭീകരതയെ ലോകരാജ്യങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ മോദി സർക്കാർ

Last Updated:

മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവു, അടൽ ബിഹാരി വാജ്‌പേയിയെ യുഎൻഎച്ച്ആർസിയിലേക്ക് അയച്ചതുൾപ്പെടെയുള്ള മുൻ സംരംഭങ്ങളുമായി ഈ നീക്കത്തിന് സാമ്യമുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാക് ഭീകരത തുറന്നുകാട്ടാൻ വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഒരു ബഹുകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള സാധ്യത സജീവമായി പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കുമെന്നാണ് റിപ്പോർട്ട്.
News18
News18
advertisement

അതിർത്തി കടന്നുള്ള ഭീകരതയുടെ വിഷയത്തിൽ ഒരു സഖ്യം കെട്ടിപ്പടുക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. നിലവിൽ പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ‌ നടത്തുന്നുണ്ട്. പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും അന്തിമമാക്കുന്നതിന് മുമ്പ് എല്ലാവരുമായി ധാരണയിലെത്താനാണ് ശ്രമമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.

പ്രതിനിധി സംഘത്തിന്റെ ജോലി

പാകിസ്ഥാൻ മണ്ണിൽ നിന്ന് ഉത്ഭവിക്കുന്ന നിരന്തരമായ ഭീകരതയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവക്കുന്നതിന് വിദേശ രാജ്യങ്ങളുമായും ആഗോള പ്രമുഖരുമായും മാധ്യമങ്ങളുമായും പ്രതിനിധി സംഘം ആശയ വിനിമയം നടത്തും.

advertisement

ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശത്തേക്ക് പോകുന്ന ബഹുകക്ഷി പ്രതിനിധി സംഘം അഞ്ച് വിഷയങ്ങളടങ്ങിയ ഒരു അജണ്ടയിൽ ചർച്ചകൾ കേന്ദ്രീകരിക്കും. ഓപ്പറേഷന് ആവശ്യമായി വന്ന പാകിസ്ഥാന്റെ പ്രകോപനങ്ങളെ സംബന്ധിച്ച് വിശദീകരിക്കുകയാണ് ആദ്യം. രണ്ടാമതായി, ഈ ഭീഷണികൾക്കെതിരായ നിർണായക പ്രതികരണമായി ഓപ്പറേഷൻ സിന്ദൂർ നടത്തിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കും. മൂന്നാമതായി, കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടായാൽ ഭാവിയിൽ സമാനമായ നടപടികൾക്കുള്ള സാധ്യത വ്യക്തമാക്കും. നാലാമതായി, ഓപ്പറേഷനിൽ തീവ്രവാദ ഒളിത്താവളങ്ങൾ മാത്രം കൃത്യമായി ലക്ഷ്യം വയ്ക്കുമെന്നതാണ്. അഞ്ചാമതായി, തീവ്രവാദത്തെ വളർത്തുന്നതിൽ പാകിസ്ഥാന്റെ പങ്കിനെയും അതിന്റെ ആഗോള പ്രത്യാഘാതങ്ങളെയും എടുത്തുകാട്ടും.

advertisement

അതിർത്തി കടന്നുള്ള ഭീകരതയുടെ വിഷയത്തിൽ കൂടുതൽ ഉഭയകക്ഷി സമീപനമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ, എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം പ്രതിനിധി സംഘത്തിന്റെ ഘടന പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.

മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവു അടൽ ബിഹാരി വാജ്‌പേയിയെ യുഎൻഎച്ച്ആർസിയിലേക്ക് അയച്ചതുൾപ്പെടെയുള്ള മുൻ സംരംഭങ്ങളുമായി ഈ നീക്കത്തിന് സാമ്യമുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

8 ഗ്രൂപ്പുകളിലായി അഞ്ചോ ആറോ എംപിമാർ

10 ദിവസത്തെ കാലയളവിൽ എട്ട് ഗ്രൂപ്പുകൾ അഞ്ച് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യും. ഓരോ പ്രതിനിധി സംഘത്തിലും 5-6 എംപിമാർ, വിദേശകാര്യ മന്ത്രാലയത്തിലെ (എംഇഎ) ഒരു ഉദ്യോഗസ്ഥൻ, ഒരു സർക്കാർ പ്രതിനിധി എന്നിവർ ഉൾപ്പെടും.

advertisement

എംപിമാർ അവരുടെ പാസ്‌പോർട്ടും മറ്റ് യാത്രാ രേഖകളും കൈവശം വയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. മെയ് 22 ന് വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധികൾ ഇന്ത്യയിൽ നിന്ന് പുറപ്പെടുകയും ജൂൺ ആദ്യവാരം തിരിച്ചെത്തുകയും ചെയ്യും.

അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോൾ

1994 ൽ, ഇന്ത്യയും പാകിസ്ഥാനും ഉയർന്ന സംഘർഷങ്ങൾ നേരിടുകയും ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച് ജനീവയിലെ യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ (യുഎൻഎച്ച്ആർസി) ഇസ്ലാമാബാദ് ഒരു പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുകയും ചെയ്തപ്പോൾ, അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു ഒരു സുപ്രധാന നയതന്ത്ര തന്ത്രത്തിന് തുടക്കമിട്ടു. അടൽ ബിഹാരി വാജ്‌പേയി നേതൃത്വം നൽകിയ ഒരു ബഹുകക്ഷി പ്രതിനിധി സംഘത്തെ യുഎൻഎച്ച്ആർസിയിലേക്ക് അയച്ചു.

advertisement

പാകിസ്ഥാന്റെ ആരോപണങ്ങളെ ഫലപ്രദമായി നേരിടുന്നതിനായി, കശ്മീർ വിഷയത്തിൽ ഒരു ഏകീകൃത ദേശീയ നിലപാട് അവതരിപ്പിക്കുന്നതിനായി ഫാറൂഖ് അബ്ദുള്ളയും അന്നത്തെ വിദേശകാര്യ സഹമന്ത്രി സൽമാൻ ഖുർഷിദും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. അന്ന് യുഎന്നിലെ ഇന്ത്യയുടെ അംബാസഡർ ഹമീദ് അൻസാരി നിർണായക പങ്ക് വഹിച്ചു. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രതിനിധി സംഘം പാകിസ്ഥാന്റെ പ്രമേയത്തെ ഫലപ്രദമായി നേരിട്ടതോടെ പ്രധാനമന്ത്രി റാവുവിന്റെ തന്ത്രം വിജയിച്ചു. തൽഫലമായി, ഇസ്ലാമാബാദ് പ്രമേയം പിൻവലിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Following Operation Sindoor, government sources told CNN-News18 that the possibility of sending a multi-party delegation to various foreign nations is being actively considered. The initiative aims to clearly articulate India’s stance on terrorism emanating from Pakistan to the international community. One delegation in the initiative is likely to be headed by Congress leader Shashi Tharoor.

മലയാളം വാർത്തകൾ/ വാർത്ത/India/
ശശി തരൂരിന് പ്രധാന റോൾ‌; പാക് ഭീകരതയെ ലോകരാജ്യങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ മോദി സർക്കാർ
Open in App
Home
Video
Impact Shorts
Web Stories