“പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. നിങ്ങൾ വിഷ്ണു ഭഗവാന്റെ വലിയ ഭക്തനാണെന്ന് പറയുന്നു. അപ്പോൾ പോയി പ്രാർത്ഥിക്കൂ. ഇത് ഒരു പുരാവസ്തു സ്ഥലമാണ്, എഎസ്ഐയാണ് അനുമതി നൽകേണ്ടത്. ക്ഷമിക്കണം,” ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് പറഞ്ഞു.
രാകേഷ് ദലാൽ എന്നയാൾ സമർപ്പിച്ച ഹർജിയിൽ, മുഗൾ ആക്രമണകാലത്ത് വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചെന്നും, അത് പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അവകാശപ്പെടുന്നു. വിഗ്രഹം പുനഃസ്ഥാപിക്കാൻ വിസമ്മതിക്കുന്നത് ഭക്തരുടെ ആരാധനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരൻ വാദിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ, നിവേദനങ്ങൾ, പ്രചാരണങ്ങൾ എന്നിവയ്ക്ക് മറുപടി ലഭിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
advertisement
ഈ വിഷയം പൂർണ്ണമായും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധികാരപരിധിയിൽ വരുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി. “ഇതൊരു പുരാവസ്തു കണ്ടെത്തലാണ്, എഎസ്ഐ ഇത്തരം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുമോ ഇല്ലയോ എന്നതൊക്കെ വ്യത്യസ്തമായ വിഷയമാണ്,” ചീഫ് ജസ്റ്റിസ് പറഞ്ഞു. “അതിനിടെ, നിങ്ങൾക്ക് ശൈവമതത്തോട് വിരോധമില്ലെങ്കിൽ, അവിടെ പോയി ആരാധിക്കാം… അവിടെ വളരെ വലിയ ഒരു ശിവലിംഗമുണ്ട്, ഖജുരാഹോയിലെ ഏറ്റവും വലുത്,” ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Summary: The Supreme Court refused to entertain a petition seeking restoration of a seven-foot dilapidated idol of Lord Vishnu at the Javari temple, part of the Khajuraho group of monuments in Madhya Pradesh.