ഹൈദരാബാദ് പോലീസ് പറയുന്നതനുസരിച്ച്, ജേണലിസ്റ്റ് കോളനിയിലെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സ്വെഛ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം അവതാരകയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് പിതാവ് ഒരു വ്യക്തിയുടെ പേര് വെളിപ്പെടുത്തിയതായും റിപ്പോർട്ട്.
ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിന്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സ്വെച്ചയുടെ മാതാപിതാക്കൾ അവരെ കാണാൻ പോയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽക്കാരുടെ സഹായത്തോടെയാണ് പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടന്നത്.
advertisement
സ്വെഛ വോതർക്കറിന്റെ മരണത്തിൽ ബിആർഎസിന്റെ വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവു അനുശോചനം രേഖപ്പെടുത്തി. ഷണം പുരോഗമിക്കുകയാണ്. പരാതിയിൽ പരാമർശിച്ചിരിക്കുന്ന വ്യക്തിയെ ചോദ്യം ചെയ്തുവരികയാണെന്നും കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും തുടർനടപടികൾ സ്വീകരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
