ഒആര്‍ആറില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് ബ്ലാക്ക്ബക്ക്. 1500 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച സ്‌കൂള്‍ കുട്ടികളെയും കൊണ്ട് പോയിരുന്ന ഒരു ബസ് ബാലഗെരെ-പാണത്തൂര്‍ റോഡില്‍ ടെക് കോറിഡോറിന് സമീപം മറിഞ്ഞിരുന്നു. റോഡിലെ കുഴികളും വെള്ളക്കെട്ടുകളുമാണ് അപകടത്തിന് കാരണം.
ബെംഗളൂരുവിലെ ഒആര്‍ആറിലൂടെയുള്ള ഐടി കോറിഡോറില്‍ ഗതാഗത കുരുക്ക് ദിവസും വര്‍ധിച്ചുവരികയാണെന്നും പ്രധാന ടെക് പാര്‍ക്കുകളിലേക്കുള്ള വാഹനങ്ങളുടെ കടന്നുവരവ് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 2025 ജൂണില്‍ 45 ശതമാനം വര്‍ധിച്ചതായും മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
advertisement
വര്‍ഷങ്ങളോളം നീണ്ടുനിന്ന ഹൈബ്രിഡ്, റിമോര്‍ട്ട് ജോലികള്‍ക്ക് ശേഷം ഓഫീസിലെത്തിയുള്ള ജോലി നിര്‍ബന്ധമാക്കിയതാണ് ട്രാഫിക് ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമെന്ന് ഔട്ടര്‍ റിംഗ് റോഡ് കമ്പനീസ് അസോസിയേഷനും(ORRCA) ബെംഗളൂരു ട്രാഫിക് പോലീസും ചേർന്ന് പങ്കുവെച്ച ഡാറ്റയില്‍ പറയുന്നു.
കെആര്‍ പുരം മുതല്‍ ഒആര്‍ആറിന്റെ സില്‍ക്ക് ബോര്‍ഡ് വരെ വ്യാപിച്ച് കിടക്കുന്നതാണ് ബെംഗളൂരുവിലെ ടെക് കോറിഡോര്‍. ഇവിടെ 500 ടെക് കമ്പനികളിലായി 9.5 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ബെഗംളൂരുവിലെ വാര്‍ഷിക ഐടി വരുമാനത്തിന്റെ 36 ശതമാനം ഇവിടെനിന്നാണ് സംഭാവന ചെയ്യുന്നത്.
1996 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ഘട്ടം ഘട്ടമായാണ് 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ORR നിര്‍മിച്ചത്. ഇത് പ്രധാന ഹൈവേകളെ തമ്മില്‍ ബന്ധിക്കുന്നതിനും വേഗത്തിലുള്ള യാത്ര സുഗമമാക്കുന്നതിനും ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതും ഉദ്ദേശിച്ചുള്ളതാണ്.
ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ഭാരമേറിയ വാഹനങ്ങളെ നഗരത്തിന്റെ ഉള്‍ഭാഗത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതിനും നഗരമധ്യത്തിലെ തിരക്ക് കുറയ്ക്കുന്നതിനുമായി ബംഗ്ലൂര്‍ വികസന അതോറിറ്റിയാണ് ഒആര്‍ആര്‍ നിര്‍മിച്ചത്.
വൈറ്റ്ഫീല്‍ഡിലെയും സര്‍ജാപൂര്‍ റോഡിലെയും ഐടി ഹബ്ബുകളോട് ചേര്‍ന്നുള്ള ഒആര്‍ആറിന്റെ തെക്കുഭാഗമാണ് ബെംഗളൂരു നഗരത്തിന്റെ ടെക് ഇടനാഴി എന്ന് അറിയപ്പെടുന്നത്. എന്നാല്‍ റോഡ് രൂപകല്‍പ്പന ചെയ്തത് മോശം രീതിയിലായതിനാലും ബദല്‍ മാര്‍ഗങ്ങളുടെ അഭാവത്താലും എന്തെങ്കിലും അപകടമോ വെള്ളക്കെട്ടോ ഉണ്ടായാല്‍ ഈ വഴി മുഴുവന്‍ സ്തംഭിക്കുന്നത് പതിവാണ്.