സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ ജനങ്ങളോട് ഒരു അവസരം അഭ്യർത്ഥിച്ച വിജയ്, തന്റെ പാർട്ടിയുടെ ചിഹ്നമായ വിസിലിനെ മുൻനിർത്തി ഇതൊരു വിസിൽ വിപ്ലവ തിരഞ്ഞെടുപ്പാണെന്ന് വിശേഷിപ്പിച്ചു. ജനങ്ങളോടൊപ്പം നിൽക്കുന്നവരെയാണ് താൻ സ്ഥാനാർത്ഥികളായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ് നിശ്ചയിച്ചിരിക്കുന്നത്. ലഹരിമുക്ത തമിഴ്‌നാട്, പന്ത്രണ്ടാം ക്ലാസ് മുതൽ പി.എച്ച്.ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ തുടങ്ങി വിപ്ലവകരമായ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെച്ചിരിക്കുന്നത്. കൂടാതെ, 29 വയസ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് പ്രതിമാസം 4000 രൂപ, പഞ്ചായത്തുകളില്‍ സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമിതികൾ, സർക്കാർ നിയമനങ്ങളിൽ സുതാര്യത തുടങ്ങിയവയാണ് വിജയ്‌യുടെ ഗാരന്‍റികള്‍. പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം മത്സരരംഗത്തുള്ള ഈ തിരഞ്ഞെടുപ്പിൽ വിസിലിന് വോട്ട് ചെയ്ത് മാറ്റം കൊണ്ടുവരാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
advertisement
