തൊഴിലില്ലാത്ത യുവാക്കൾ, തകരുന്ന ഉൽപ്പാദന മേഖല, മൂലധനം പിൻവലിക്കുന്ന നിക്ഷേപകർ, കുത്തനെ താഴുന്ന കുടുംബ സമ്പാദ്യങ്ങൾ, കർഷകരുടെ ദുരിതം, ആഗോള തലത്തിലുണ്ടാകാൻ പോകുന്ന സാമ്പത്തിക ആഘാതങ്ങൾ എന്നിവയെ എല്ലാം ബജറ്റ് അവഗണിച്ചതായി സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരുത്താൻ വിസമ്മതിക്കുന്നതും യഥാർത്ഥ പ്രശ്നങ്ങളെ കാണാത്തതുമായ ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. മോദി സർക്കാരിന്റെ പക്കൽ പുതിയ ആശയങ്ങൾ ഒന്നുമില്ലെന്നും രാജ്യം നേരിടുന്ന സുപ്രധാന സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികൾക്ക് മറുപടി നൽകുന്നതിന് പകരം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്കായി ബജറ്റിൽ ഒന്നുമില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ പോസിറ്റീവായ നിർദ്ദേശങ്ങളോ കൃത്യമായ നടപടികളോ സർക്കാർ മുന്നോട്ടുവെക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
