ചന്ദ്രോപരിതലത്തിലിറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ വാദങ്ങളുമായി മഹാരാഷ്ട്ര ശിവ് പ്രതിസ്താൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ അധ്യക്ഷൻ കൂടിയായി ഭീഡെയുടെ പ്രതികരണം.
Also Read-തന്റെ പറമ്പിലെ മാങ്ങ കഴിച്ച് നിരവധി ദമ്പതികള്‍ക്ക് കുട്ടികളുണ്ടായതായി ഹിന്ദുത്വവാദി
കൊറേഗാവ് ഭീമാ സ്ഫോടനക്കേസിൽ പ്രതി കൂടിയാണ് ഈ മുൻ ആർഎസ്എസ് നേതാവ്. സോലാപുരിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ബഹിരാകാശ ദൗത്യങ്ങളെ സംബന്ധിച്ച് ഭീഡെയുടെ വിശദീകരണം.
advertisement
' ചന്ദ്രനിലേക്ക് തങ്ങളുടെ പേടകം എത്തിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ 38 തവണയാണ് പരാജയപ്പെട്ടത്. ഇതിനെ തുടർന്ന് സമയം കണക്കാക്കാൻ തങ്ങളുടെ നിലവിലെ സംവിധാനത്തിന് പകരമായി ഇന്ത്യൻ സംവിധാനം ഉപയോഗപ്പെടുത്താൻ ഇവരുടെ കൂട്ടത്തിലെ ഒരു ശാസ്ത്രജ്ഞൻ ഉപദേശിച്ചു.. എന്നാൽ എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് 39-ാം ശ്രമത്തിൽ അമേരിക്ക തങ്ങളുടെ ബഹിരാകാശ പേടകം ചന്ദ്രനിലെത്തിച്ചു. ഇന്ത്യൻ സമയസംവിധാനം പിന്തുടർന്ന് ഒരു ഏകാദശി ദിനത്തിലായിരുന്നു വിക്ഷേപണം നടത്തിയത്...' എന്നായിരുന്നു ഭീഡെയുടെ പ്രസ്താവന.
ഇതാദ്യമാായല്ല ഭീഡെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത്. നേരത്തെ തന്റെ പൂന്തോപ്പിൽ നിന്നുള്ള മാമ്പഴം കഴിച്ച കുറെ ദമ്പതികൾക്ക് പുത്ര സൗഭാഗ്യം ഉണ്ടായെന്ന ഇയാളുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.
(ചാന്ദ്ര മാസ കാലയളവിലെ പതിനൊന്നാമത്തെ ദിനമാണ് (തിഥി) ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഹൈന്ദവ വിശ്വാസങ്ങളിൽ പ്രധാനമായ ഒരു ദിവസമായാണ് ഇത് കണക്കാക്കപ്പെടുന്നത്)