ഇതിനിടെ നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്തു. സർക്കാരിന്റെ ഭാഗം വാദം കേൾക്കാതെ കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുകയോ തീരുമാനങ്ങൾ എടുക്കുകയോ ചെയ്യരുതെന്ന് ഹർജിയിൽ അഭ്യർത്ഥിച്ചു.16 -ാം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത്.
ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് (AIMPLB), ജാമിയത്ത് ഉലമ-ഇ-ഹിന്ദ് എന്നിവയുൾപ്പെടെ നിരവധി മുസ്ലീം സംഘടനകളും കോൺഗ്രസിന്റെ മുഹമ്മദ് ജാവേദ്, AIMIM-ന്റെ അസദുദ്ദീൻ ഒവൈസി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരും വഖഫ് നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ നിയമം മുസ്ലീം സമൂഹത്തോട് വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും അവർ അവകാശപ്പെട്ടു.
advertisement
Summary: The Waqf Amendment Act, 2025, which was cleared by both Houses of the Parliament last week after two days of marathon debates, and President Droupadi Murmu’s nod, came into effect on Tuesday.