കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സഹിച്ചതുപോലെ ജമ്മു കശ്മീരില്‍ പോലും പ്രവര്‍ത്തകര്‍ ത്യാഗം സഹിച്ചിട്ടുണ്ടാവില്ലെന്നും മോദി പറഞ്ഞു. ഇത്തവണ അവിടെ നിന്ന് നമുക്ക് ഒരു എംപിയെ കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേരു പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
ദക്ഷിണ ഭാരതത്തിൽ എൻഡിഎയ്‌ക്ക് ഒരു പുതിയ ഉദയമാണ് ഉണ്ടായതെന്ന് മോദി പറഞ്ഞു. എൻഡിഎയ്‌ക്ക് അധികാരമില്ലാത്ത കർണാടകയിലും തെലങ്കാനയിലും ജനങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ സ്വീകരിച്ചെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും വന്‍തോതില്‍ വോട്ട് വര്‍ധിച്ചെന്നും മോദി പറഞ്ഞു.
advertisement
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം എൻഡിഎയുടെ ഗംഭീരവിജയമായാണ് താൻ കാണുന്നത് എന്നാൽ പ്രതിപക്ഷം അത് തടയാൻ ശ്രമിച്ചു. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കാൻ ശ്രമിച്ചതായും കപടവാഗ്‌ദാനങ്ങൾ നൽകിയതായും 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് തികച്ച് ജയിക്കാൻ കഴിഞ്ഞില്ലെന്നും മോദി ആരോപിച്ചു.
എൻഡിഎ എന്നാൽ പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രത്യാശയുടെ ഇന്ത്യ ആണെന്ന് പറഞ്ഞ മോദി മൂന്ന് പതിറ്റാണ്ടായി എൻഡിഎ ഉണ്ടെന്ന് ഓർമ്മിപ്പിച്ചു. സഖ്യകക്ഷി നേതാക്കളെയും പ്രധാനമന്ത്രി പ്രശംസിച്ചു.