TRENDING:

'ഹനുമാൻ ആദിവാസി', കോൺഗ്രസിന് വോട്ടുചെയ്യുക രാവണഭക്തരെന്നും യോഗി ആദിത്യനാഥ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭഗവാൻ ഹനുമാന്റെ ജാതി പറഞ്ഞ് പട്ടികവിഭാഗങ്ങളുടെ വോട്ട് നേടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാൻ പട്ടികവർഗവിഭാഗക്കാരനായിരുന്നു എന്ന് പറഞ്ഞ യോഗി, പട്ടികവിഭാഗക്കാർ ആൽവാറിലെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ചു.
advertisement

'ഹനുമാൻ ഒരു ആദിവാസിയായിരുന്നു, വനവാസിയായിരുന്നു. ബജ്റംഗ് ബാലി വടക്കും തെക്കും കിഴക്കും മുതൽ പടിഞ്ഞാറ് വരെയുള്ള എല്ലാ ഇന്ത്യൻ സമൂഹങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പരിശ്രമിച്ചു. ഇത് രാമന്റെ ആഗ്രഹം സഫലമാക്കാനായിരുന്നു. അതുപോലെ ആ ആഗ്രഹം നിറവേറ്റുന്നതുവരെ നാം വിശ്രമിക്കില്ല'- മാൽപുര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആദിത്യനാഥ് പറഞ്ഞു. രാമഭക്തർ ബി.ജെ.പിക്ക് വോട്ട് ചെയ്യും. രാവണഭക്തർ കോൺഗ്രസിനും- യോഗി പറഞ്ഞു.

advertisement

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന മുറവിളി ശക്തമായ സാഹചര്യത്തിൽ യോഗി തന്റെ പ്രസംഗത്തിലുടനീളം ശ്രീരാമന്റെ പേര് ആവർത്തിക്കുകയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ രണ്ട് വ്യത്യസ്തരീതികളാണ് വെളിവാകുന്നതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നു. യോഗി ആദിത്യനാഥ് ഹിന്ദുത്വവാദം പറഞ്ഞ് വോട്ട് പിടിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വികസന നായകനെന്ന നിലയിലാണ് വോട്ടർമാരെ അഭിസംബോധന ചെയ്യുന്നത്.

യോഗി ഇതാദ്യമായല്ല വോട്ടർമാരെ ആകർഷിക്കാൻ ഭഗവാൻ ഹനുമാനെ കൂട്ടുപിടിക്കുന്നത്. ഈ മാസമാദ്യം ഛത്തീസ്ഗഡിലും സമാനമായ പരാമർശം അദ്ദേഹം നടത്തിയിരുന്നു. 'ഹനുമാൻ ആദിവാസിയായിരുന്നു, വനവാസിയായിരുന്നു. ശ്രീരാമൻ വനവാസത്തിലായിരുന്നപ്പോൾ രാക്ഷസന്മാരിൽ നിന്ന് വനവാസികളെ രക്ഷിക്കാൻ ഹനുമാൻ സഹായിച്ചിരുന്നു. ത്ര‌േതായുഗത്തിൽ രാമൻ ചെയ്തതുപോലെ രാമരാജ്യം കൊണ്ടുവരാനാണ് ബിജെപി ശ്രിക്കുന്നത്'- യോഗി ആദിത്യനാഥ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
'ഹനുമാൻ ആദിവാസി', കോൺഗ്രസിന് വോട്ടുചെയ്യുക രാവണഭക്തരെന്നും യോഗി ആദിത്യനാഥ്