വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി

Last Updated:
#എം.ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി: വധ ശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി. മൂന്നംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വധശിക്ഷയുടെ നിയമസാധുത ശരിവച്ചപ്പോൾ വധ ശിക്ഷ പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു. പൊതുവികാരത്തിന് അനുസരിച്ച് വധശിക്ഷ വിധിക്കാൻ കോടതികൾക്ക് മേൽ സമ്മർദം ഉണ്ടാകുന്നതിനാൽ ശിക്ഷാ രീതി മാറ്റണമെന്നും ന്യൂനപക്ഷ വിധിയിൽ ജസ്റ്റിസ് കുര്യൻ ജോസഫ്‌ പറഞ്ഞു.
വധ ശിക്ഷ നിയമപുസ്തകത്തിൽ നിന്ന് എടുത്തുമാറ്റണമെന്ന ചർച്ചകൾക്കിടെയാണ് സുപ്രീംകോടതിയുടെ നിർണായക വിധി. മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി ചന്നുലാൽ വർമ്മ നൽകിയ അപ്പീലിലാണ് കോടതി വിധി. തെളിവുകൾ ഇല്ലാത്തതിനാൽ ഇയാളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചെങ്കിലും വധശിക്ഷയുടെ നിയമസാധുത ഭൂരിപക്ഷ വിധിയിലൂടെ കോടതി ശരിവയ്ക്കുകയായിരുന്നു.
advertisement
1980ലെ ബച്ചൻ സിംഗ്‌, മച്ചി സിംഗ് കേസുകളിലെ സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ വധശിക്ഷയുടെ ശരിതെറ്റുകൾ പരിശോധിക്കേണ്ടതേയില്ലെന്ന് മൂന്നംഗ ബെഞ്ചിൽ അംഗങ്ങളായ ജസ്റ്റിസ്മാരായ ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും വ്യക്തമാക്കി. എന്നാൽ ഇതിനോട് വിയോജിച്ചു കൊണ്ടാണ് വധ ശിക്ഷ പുനഃപരിശോധിക്കണമെന്നു ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടത്. കോടതി വിചാരണകൾ പൊതു വികാരങ്ങളാൽ സ്വാധീനിക്കപ്പെടാറുണ്ട്. പൊതു വികാരം ചൂണ്ടിക്കാട്ടി വധശിക്ഷ വിധിക്കാൻ അന്വേഷണ ഏജൻസികൾ കോടതികൾക്ക് മേൽ സമ്മർദം ചെലുത്താറുണ്ടെന്നും അദ്ദേഹം അഭിപ്രായപെട്ടു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement