കേരളാ ഹൗസ് കൺട്രോളറുടെ കാര്യാലയത്തില്‍ മാത്രം 111 ജീവനക്കാരുണ്ട്. ഇതില്‍ ആറുപേര്‍ ഗസറ്റഡ് റാങ്കിലുള്ളവരാണ്. റസിഡന്‍റ് കമ്മീഷണറുടെ കാര്യാലയത്തില്‍ അഞ്ചു വിഭാഗ
ങ്ങളിലായി 35 പേരാണ് ജോലിചെയ്യുന്നത്. ഇതില്‍ 3 പേര്‍ കമ്മിഷണറുടെ പഴ്സനൽ സ്റ്റാഫ് ആയും ഏഴു പേര്‍ ഓഫിസ് സ്റ്റാഫായും പ്രവര്‍ത്തിക്കുന്നു.
റസിഡന്റ് കമ്മിഷണര്‍ക്ക് കീഴിൽ പൊതുമരാമത്ത് വിഭാഗത്തിൽ നാലും ലെയ്സൺ വിഭാഗത്തില്‍ പന്ത്രണ്ടും നിയമവിഭാഗത്തിൽ ഒന്‍പതും ജീവനക്കാരുണ്ട്. ഇതുകൂടാതെ പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ ഇൻഫര്‍മേഷന്‍ ഓഫിസര്‍ ഉള്‍പ്പെടെ 6 പേരും ടൂറിസം വകുപ്പിനു കീഴിൽ ഡപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെ നാലുപേരും ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു.
advertisement
ഇതിനു പുറമേയാണ് ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പദവിയിൽ വേണു രാജാമണിയെയും സര്‍ക്കാരിന്റെ
ഔദ്യോഗിക പ്രതിനിധിയായി കെ.വി.തോമസിനെയും നിയമിച്ചി
രിക്കുന്നത്. വേണു രാജാമണിയുടെ ശമ്പളവും ചെലവുകളും വഹിക്കുന്നത് നോര്‍ക്ക സെല്‍ ആണെന്നും മുഖമന്ത്രി സഭയില്‍ വ്യക്തമാക്കി.