ഇത്രയും തുക അനുവദിക്കാനാകില്ലെന്നും അഞ്ചാം ഗഡു അനുവദിക്കാമെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. ശമ്പളം, പെൻഷൻ എന്നിവയ്ക്കായി പ്രതിമാസം 70 കോടി രൂപയാണ് ജല അതോറ്റിക്ക് വേണ്ടത്. നിലവിൽ ബാക്ക് അക്കൗണ്ടിൽ ഉള്ളത് 36 കോടി രൂപ മാത്രമാണ്. പണമില്ലാത്തതിനാൽ ഈ മാസത്തെ ശമ്പള-പെൻഷൻ വിതരണം മുടങ്ങുന്ന സ്ഥിതിയായിരുന്നു.
Also Read- പൊട്ടിയൊഴുകുന്ന പൈപ്പുകൾ; ഒപ്പം ജലമോഷണവും; കേരള സർക്കാരിന് പ്രതിവർഷം 576 കോടി രൂപ നഷ്ടം
ധനവകുപ്പ് തുക അനുവദിക്കാൻ തീരുമാനിച്ചതിനാൽ ഒന്നാം തീയ്യതി തന്നെ ശമ്പളം നൽകാനാകുമെന്ന് ജല അതോറ്റി അറിയിച്ചു.
advertisement
കഴിഞ്ഞ മാസവും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതി ഇതര ഫണ്ട് നാലാം തവണ ഇനത്തിൽ 35 കോടി രൂപ അനുവദിച്ചിരുന്നു.
Also Read- ഒക്ടോബർ ഒന്ന് മുതൽ KSRTC പണിമുടക്ക്; ശമ്പളം നൽകില്ലെന്ന് മാനേജ്‌മെന്റ് മുന്നറിയിപ്പ്
അതേസമയം, സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജല അതോറിറ്റിക്ക് പ്രതിഫർഷം കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്കുകൾ. ജലം പാഴായതും ജല മോഷണവും വഴി സംസ്ഥാനത്തിന് 576 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള വാട്ടർ അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
വെള്ളത്തിന്റെ ബില്ലില്‍ മാത്രം പ്രതിവര്‍ഷം 576 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാകുന്നത്. ചോര്‍ച്ചയും മറ്റും കാരണം 40 ശതമാനത്തോളം വെള്ളത്തിന്റെ കണക്ക് ബില്ലില്‍ വരുന്നില്ല.