TRENDING:

ഏഴുമാസം മുൻപ്‌ നായയുടെ കടിയേറ്റയാൾ മരിച്ചു; പേവിഷബാധയെന്ന് സംശയം; എടുത്തത് ഒരു ഡോസ് പ്രതിരോധ കുത്തിവപ്പ് മാത്രം

Last Updated:

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്ന് കരുതി ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഏഴുമാസം മുൻപ്‌ തെരുവുനായയുടെ കടിയേറ്റയാൾ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം നെടിയവിള പുത്തൻവീട്ടിൽ ബിജു(52) ആണ് പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചത്. ബിജുവിന് ഏഴുമാസംമുൻപ്‌ തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ്‌ ഒരുഡോസ് മാത്രമാണ് എടുത്തതെന്നും ബന്ധുക്കൾ പറയുന്നു.
ബിജു
ബിജു
advertisement

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്ന് കരുതി ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം പൂവറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലും എത്തിച്ചു. അലർജി പരിശോധനാ കുത്തിവെപ്പ് നൽകി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.

ഇതും വായിക്കുക: കോട്ടയത്ത് ഓണാഘോഷത്തിനിടെ കടന്നൽ ആക്രമണം; വിദ്യാർത്ഥികളും അധ്യാപകനുമടക്കം നൂറോളം പേർക്ക് കുത്തേറ്റു

ഇദ്ദേഹത്തെ പരിചരിച്ചവരും ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പ്രതിരോധ കുത്തിവെപ്പെടുത്തു. തുടർന്ന് പിപിഇ കിറ്റ് ധരിച്ച് ജീവനക്കാരും സഹായികളും ചേർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണം എടുക്കാതിരുന്നതാകാം അപകടകാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ. ദിവസക്കൂലി തൊഴിലാളിയായിരുന്നു ബിജു. അമ്മ: രാജമ്മ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏഴുമാസം മുൻപ്‌ നായയുടെ കടിയേറ്റയാൾ മരിച്ചു; പേവിഷബാധയെന്ന് സംശയം; എടുത്തത് ഒരു ഡോസ് പ്രതിരോധ കുത്തിവപ്പ് മാത്രം
Open in App
Home
Video
Impact Shorts
Web Stories